'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാനത്തെ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 30 റൺസ് വിജയം. ഇതോടെ പരമ്പര ഇന്ത്യ 3-1 നു തൂത്തൂവാരി. നാളുകൾ ഏറെയായി ബെഞ്ചിൽ ഇരുന്ന സഞ്ജു സാംസൺ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. 22 പന്തുകളിൽ 4 ഫോറും 2 സിക്‌സും അടക്കം 37 റൺസാണ് താരം അടിച്ചെടുത്തത്.

ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്.

” എന്തുകൊണ്ടാണ് സഞ്ജു ഇപ്പോഴും നമ്മുടെ ആദ്യ പരിഗണനയിൽ വരാത്തതെന്ന് ഈ കളിയിലെ ഷോട്ടുകള്‍ കാണുമ്പോള്‍ ചില സമയങ്ങളില്‍ തോന്നിപ്പോകും. അയാളെ ഓപ്പണിങ് റോളിൽ കളിപ്പിക്കാൻ ഒരു പരിക്കിനായി നമ്മൾ കാത്തിരിക്കുന്നത് എന്തിനാണ്? മുന്‍നിരയില്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയുന്ന ബാറ്ററാണ് സഞ്ജു. മൂന്ന് ടി20 സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണമാവട്ടെ‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലുമാണ്. ഈ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു വളരെയധികം അപകടകാരിയാണ്” രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യക്കായി ബാറ്റിംഗിൽ തിലക് വർമ്മ (73) ഹർദിക് പാണ്ട്യ (63) സഞ്ജു സാംസൺ (37) അഭിഷേക് ശർമ്മ (34) എന്നിവർ തകർപ്പൻ പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തി 4 വിക്കറ്റുകൾ, ജസ്പ്രീത് ബുംറ 2 വിക്കറ്റുകൾ, അർശ്ദീപ് സിങ്, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഹർദിക് പാണ്ഡ്യയാണ്. പ്ലയെർ ഓഫ് ദി ടൂർണമെന്റായി വരുൺ ചക്രവർത്തിയും.

Latest Stories

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകനെന്ന്' വിളിക്കും; ജി സുധാകരനെതിരെ പ്രതിഷേധ ബാന്നറുകള്‍, സൈബര്‍ വിമര്‍ശനങ്ങള്‍; വര്‍ഗ വഞ്ചകനെന്ന് വിളിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ജില്ലാ സെക്രട്ടറി

449 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 70,000 രൂപയുടെ ഓഫർ; ഇത് നെക്സോൺ ഇവിയ്ക്കെതിരെയുള്ള എംജിയുടെ മാസ്റ്റർ പ്ലാൻ

ദക്ഷിണാഫ്രിക്ക കാണിച്ചത് മണ്ടത്തരം, ഇന്ത്യയെ പുറത്താക്കാനുള്ള ഏക വഴി അവർ നഷ്ടമാക്കി: മൈക്കിൾ വോൺ

ഹോർമുസ് കടലിടുക്ക്: യുദ്ധത്തിന്റെ ഭൂപടങ്ങൾക്കപ്പുറം മനുഷ്യരുടെ ജീവിതങ്ങൾ

'രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി മൊജ്തബ ഖമനയി

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, കടന്നുവന്ന കനല്‍ വഴികള്‍ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്'; സീറ്റ് വിവാദങ്ങള്‍ക്കിടയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്‍