അവന്മാർ എന്നേക്കാൾ മികച്ചവരായിരുന്നു, അപ്പോഴാണ് യുവി ഭായ് എന്നോട് ആ കാര്യം പറഞ്ഞത്: അഭിഷേക് ശർമ്മ

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനം നടത്തിയ താരമായിരുന്നു ഓപണർ അഭിഷേക് ശർമ്മ. ഏഷ്യ കപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയതും അദ്ദേഹമാണ്. കോവിഡ് കാലത്ത് യുവരാജ് സിംഗിന്റെ ക്യാമ്പ് ഉണ്ടായിരുന്നെന്നും, അന്ന് അദ്ദേഹം നൽകിയ പ്രോത്സാഹനത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് യുവ ഓപണർ.

അഭിഷേക് ശർമ്മ പറയുന്നത് ഇങ്ങനെ:

‘ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് യുവരാജ് സിങ്ങിന്റെ ക്യാമ്പുണ്ടായിരുന്നു. ഞാന്‍, ശുഭ്മന്‍, പ്രഭ്‌സിമ്രാന്‍, അന്മോള്‍പ്രീത് എന്നിങ്ങനെ കുറച്ചുപേരുണ്ടായിരുന്നു. ആ സമയത്ത് ആ ക്യാംപ് എനിക്ക് അത്യാവശ്യമായിരുന്നു, കാരണം ഞാന്‍ കരിയറില്‍ അല്‍പ്പം ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്.

‘ഐപിഎല്ലില്‍ എനിക്ക് സ്ഥിരതയുണ്ടായിരുന്നില്ല. സ്ഥിരമായി പ്ലേയിങ് ഇലവനില്‍ പോലും എനിക്ക് സ്ഥാനമുണ്ടായിരുന്നില്ല. ശുഭ്മന്‍ അന്നേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അവരേക്കാള്‍ ഞാന്‍ പിന്നിലാണ് എന്ന തോന്നലുണ്ടായിരുന്നു. എന്റെ വയസിലുള്ളവര്‍ ഇതിനോടകം തന്നെ എന്നെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു’

‘ഒരിക്കല്‍ ലഞ്ച് കഴിക്കുന്നതിനിടെ യുവി പാജി എന്നോട് പറഞ്ഞു. നിന്നെ ഞാന്‍ റെഡിയാക്കുന്നത് സംസ്ഥാന ടീമില്‍ കളിക്കാനോ ഐപിഎല്‍ കളിക്കാനോ ഇന്ത്യന്‍ ടീമില്‍ എത്താനോ പോലുമല്ല. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ നിനക്ക് കഴിയണം. ഇത് എഴുതിവെച്ചോളൂ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നും പാജി പറഞ്ഞു. ആ ഒരൊറ്റ സംഭാഷണമാണ് എന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സഹായിച്ചത്’ അഭിഷേക് ശർമ്മ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി