'ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മക്കളെ സ്‌കൂളില്‍ വിട്ടില്ല, പിന്തുണയായി കൂടെ നിന്നത് അവള്‍ മാത്രം'; പൊട്ടിക്കരഞ്ഞ് പാക് താരം

ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ഉമര്‍ അക്മല്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2020ല്‍ തനിക്കെതിരെ വിലക്കു കൊണ്ടുവന്നപ്പോള്‍ ജീവിതം നരകതുല്യമായെന്നും ശത്രുക്കള്‍ക്ക് പോലും അങ്ങനൊന്ന് സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ എട്ട് മാസത്തോളം എന്റെ മകളെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞില്ല. ഭാര്യയാണ് ആ സമയത്തു പിന്തുണയേകി എനിക്കൊപ്പം നിന്നത്. ആ കാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുനിറയും.

എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് എന്റെ ഭാര്യ ജനിച്ചത്. എന്നാല്‍ എത്ര മോശം അവസ്ഥയിലാണെങ്കിലും എന്റെ കൂടെയുണ്ടാകുമെന്ന് അവള്‍ ഉറപ്പു നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്.

ശത്രുക്കള്‍ക്കുപോലും ഈ ഗതി വരരുതെന്നാണ് എനിക്കു പറയാനുള്ളത്. എന്തെങ്കിലും നല്‍കിക്കൊണ്ടോ, എടുത്തുകൊണ്ടോ മനുഷ്യരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. എന്റെ മോശം കാലഘട്ടത്തിലാണ് ആളുകള്‍ തനിനിറം കാണിച്ചു തുടങ്ങിയത്- ഉമര്‍ അക്മല്‍ പറഞ്ഞു.

2020ല്‍ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്കാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അപ്പീലിന് പോയ താരം, ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. എന്നാല്‍ പാകിസ്ഥാന്‍ ദേശീയ ടീമിലേക്കു തിരിച്ചെത്താന്‍ താരത്തിനു സാധിച്ചില്ല.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ