'ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മക്കളെ സ്‌കൂളില്‍ വിട്ടില്ല, പിന്തുണയായി കൂടെ നിന്നത് അവള്‍ മാത്രം'; പൊട്ടിക്കരഞ്ഞ് പാക് താരം

ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ഉമര്‍ അക്മല്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2020ല്‍ തനിക്കെതിരെ വിലക്കു കൊണ്ടുവന്നപ്പോള്‍ ജീവിതം നരകതുല്യമായെന്നും ശത്രുക്കള്‍ക്ക് പോലും അങ്ങനൊന്ന് സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ എട്ട് മാസത്തോളം എന്റെ മകളെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞില്ല. ഭാര്യയാണ് ആ സമയത്തു പിന്തുണയേകി എനിക്കൊപ്പം നിന്നത്. ആ കാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുനിറയും.

എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് എന്റെ ഭാര്യ ജനിച്ചത്. എന്നാല്‍ എത്ര മോശം അവസ്ഥയിലാണെങ്കിലും എന്റെ കൂടെയുണ്ടാകുമെന്ന് അവള്‍ ഉറപ്പു നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്.

ശത്രുക്കള്‍ക്കുപോലും ഈ ഗതി വരരുതെന്നാണ് എനിക്കു പറയാനുള്ളത്. എന്തെങ്കിലും നല്‍കിക്കൊണ്ടോ, എടുത്തുകൊണ്ടോ മനുഷ്യരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. എന്റെ മോശം കാലഘട്ടത്തിലാണ് ആളുകള്‍ തനിനിറം കാണിച്ചു തുടങ്ങിയത്- ഉമര്‍ അക്മല്‍ പറഞ്ഞു.

2020ല്‍ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്കാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അപ്പീലിന് പോയ താരം, ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. എന്നാല്‍ പാകിസ്ഥാന്‍ ദേശീയ ടീമിലേക്കു തിരിച്ചെത്താന്‍ താരത്തിനു സാധിച്ചില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക