അറ്റാക്കിംഗ് ക്യാപ്റ്റന്‍സിയ്‌ക്കൊപ്പം ബാറ്റിംഗിലും ഒരു ടൂര്‍ണമെന്റില്‍ ഉടനീളം ഇതേപോലെ ആഗ്രഷന്‍ കാണിച്ച ഒരു ക്യാപ്റ്റന്‍ വേറെ ഇല്ല!

ബ്രണ്ടന്‍ മക്കല്ലം, ഇങ്ങേരുടെ അറ്റാക്കിങ് ക്യാപ്റ്റന്‍സിയേ പറ്റി പറയുമ്പോ ആദ്യം മനസ്സില്‍ വരുന്നത്ത് 2015 ലോക കപ്പ് ആണ്.. അറ്റാക്കിംഗ് ക്യാപ്റ്റന്‍സിയ്‌ക്കൊപ്പം ബാറ്റിംഗിലും ഒരു ടൂര്‍ണമെന്റില്‍ ഉടനീളം ഇതേപോലെ ആഗ്രഷന്‍ കാണിച്ച ഒരു ക്യാപ്റ്റന്‍ വേറെ ഇല്ലന്ന് തന്നേ പറയാം. സൗത്തിയുടെ 7 വിക്കറ്റ് നേട്ടത്തില്‍ മുങ്ങിപോയ, ഇംഗ്ലണ്ടിനെതിരെയുള്ള ആ വെടിക്കെട്ട്.

124 റണ്‍സ് നേടിയത് വെറും പതിമൂന്ന് ഓവറില്‍.. 18 പന്തില്‍ 50 നേടിയ കളിയില്‍ മൊത്തം 25 പന്തില്‍ നിന്ന് 77 റണ്‍സ്. ഗ്രൂപ്പ് സ്റ്റേജില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീമായ ഓസ്‌ട്രേലിയയേ 150ല്‍ എറിഞ്ഞൊതുക്കിയിട്ട് ചേസിങ്ങില്‍ നേടിയ 22 പന്തിലെ 50. (മക്കല്ലം ഔട്ട് ആയ ശേഷം വിക്കറ്റുകളുടെ ഘോഷയാത്ര ആയിരുന്നെങ്കിലും ഒരു വിക്കറ്റിനു കിവീസ് ജയിച്ചു.)

സെമിയില്‍ 43 ഓവറില്‍ 300ഓളം റണ്‍സ് ചേസ് ചെയേണ്ടി വരുമ്പോള്‍, ഏറ്റവും പ്രഷര്‍ സിറ്റുവേഷനില്‍ നില്കുമ്പോ, അതും സൗത്ത് ആഫ്രിക്കയുടെ ലോകോത്തരബോളര്‍മാര്‍ക്ക് എതിരെ 26 പന്തില്‍ നേടിയ ആ 59 റണ്‍സ്. ടൂര്‍ണമെന്റില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍ ആയത് ഗപ്റ്റില്‍ ആയിരുന്നെങ്കിലും ടീമിന്റെ വിജയങ്ങളില്‍ ഏറ്റവും അധികം ഇമ്പാക്ട് ഉണ്ടാക്കിയ ബാറ്റര്‍ അത് മക്കല്ലം ആയിരുന്നു.

മക്കല്ലം നല്‍കുന്ന വെടിക്കെട്ട് തുടക്കം ആയിരുന്നു ബാറ്റിംഗില്‍ അവരുടെ കാതല്‍. പേടിക്കാതെ ബാറ്റ് ചെയ്യടാ മക്കളെ എന്ന് മുന്നില്‍ നിന്ന് കാണിച്ചു കൊടുത്തു ടീമിന് മുഴുവന്‍ ആത്മവിശ്വാസം ഉണ്ടാക്കി കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.. നേടിയ നാല് ഫിഫ്റ്റിയില്‍ മൂന്നെണ്ണവും നേടിയത് 23 പന്തില്‍ താഴെ. ടൂര്‍ണമെന്റിലെ സ്‌ട്രൈക്ക് റേറ്റ് 190നു മുകളില്‍. ലങ്കയ്ക്കെതിരെയും വെടിക്കെട്ട് ഫിഫ്റ്റി നേടിയിരുന്നെങ്കിലും (49ബോളില്‍ 65) ബാക്കി മൂന്നെണ്ണത്തിനോട് താരതമ്യം ചെയ്താല്‍ അത് ഇഴച്ചില്‍ ആയി തോന്നും.

ആ ലോക കപ്പില്‍ മക്കല്ലത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100നു താഴെ പോയത് ഒരേയൊരു കളിയില്‍.. നിര്‍ഭാഗ്യവശാല്‍ അത് ഫൈനല്‍ ആയി അവിടെ പൂജ്യനായി ആദ്യ ഓവറില്‍തന്നേ മടങ്ങിയപ്പോകുമ്പോ അവിടെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റ് ലോകത്തിനു മുഴുവന്‍ വ്യക്തമായി.. ക്യാപ്റ്റന്‍ ആയി അദ്ദേഹം ആ വേള്‍ഡ് കപ്പ് അര്‍ഹിച്ചിരുന്നു എന്ന് ഇന്നും തോന്നാറുണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍‌

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ