യുവതാരങ്ങൾ മതി സിംബാബ് വേയെ തീർക്കാൻ, കൊന്ന് കൊലവിളിച്ച് ബോളർമാർ; ഇനി ബാറ്റ്‌സ്മാൻമാരുടെ കൈയിൽ

പ്രമുഖ താരങ്ങളിൽ പലർക്കും വിശ്രമം നൽകി യുവതാരങ്ങളുമായിട്ട് സിംബാവയെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യയുടെ കുട്ടിത്തരങ്ങൾ മോശമാക്കിയില്ല. സീനിയർ താരങ്ങൾ തിരിച്ചുവന്നാലും ഞങ്ങൾ ഇവിടെയൊക്കെ തന്നെ കാണും എന്ന് പറഞ്ഞുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത സിംബാവയെ വെറും 189 റൺസിൽ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. കുൽദീപ് ഒഴികെ എറിഞ്ഞ എല്ലാ താരങ്ങൾക്കും വിക്കറ്റ് കിട്ടി എന്നതാണ് പ്രത്യേകത.

ടോസ് നേടിയ നായകൻ രാഹുൽ കൺഫ്യൂഷൻ ഒന്നും കൂടാതെ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്നിങ്സിൽ ഒരു നല്ല കൂട്ടുകെട്ട് മാത്രമാണ് പിറന്നത്. ദീപക് ചഹാർ, അക്‌സർ പട്ടേൽ, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ച ഒരെണ്ണം സിറാജ് സ്വന്തമാക്കി, 35 റൺസെടുത്ത റെജിസ്ന ടോപ് സ്‌കോറർ.

ലോകകപ്പിന് മുമ്പ് യുവതാരങ്ങൾക്ക് തിളങ്ങാൻ പറ്റിയ അവസരമാണ് ഇന്ത്യക്ക് ഈ പരമ്പര.

മറുവശത്ത് സാമ്പത്തികമായിട്ട് വളരെ തകർന്ന് നിൽക്കുന്ന സമയത്ത് ഇന്ത്യയുടെ വരവ് സിംബാവെയുടെ കായിക പ്രതീക്ഷകൾക്ക് പുതിയ ഒരു ശോഭ നൽകിയിട്ടുണ്ട്. മാത്രാമല്ല അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരം കണക്കിലെടുക്കുമ്പോൾ അതിനിർണായകമാണ് സിംബാവെക്ക് ഈ സീരിസ്.

ഏറെ നാളുകൾക്ക് ശേഷം കെ.എൽ രാഹുൽ, ദീപക്ക് ചഹർ എന്നിവരുടെ മടങ്ങിവരാവാൻ ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ സഞ്ജുവിന് അവസരം കിട്ടിയിട്ടുണ്ട്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (സി), ദീപക് ഹൂഡ, സഞ്ജു സാംസൺ (ഡബ്ല്യു), അക്സർ പട്ടേൽ, ദീപക് ചാഹർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്

Latest Stories

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം

50ാം പിറന്നാളിന് ഫാൻസിന് വിഷ്വൽ ട്രീറ്റുമായി സൂര്യ, ആവേശത്തിലാഴ്ത്തി കറുപ്പ് ടീസർ, സൂപ്പർതാര ചിത്രവുമായി ആർജെ ബാലാജി