Ipl

പരീക്ഷണമായിരുന്നു മാറ്റങ്ങൾ എല്ലാം, ചഹൽ നശിപ്പിച്ചു അതെല്ലാം

ഈ വർഷത്തെ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നലെ നടന്നത്. ജയപരാജയങ്ങൾ മാറി മാറി നിന്ന മത്സരത്തിന്റെ ഒടുവിൽ സഞ്ജുവും കൂട്ടുകാരും ജയിച്ച് കയറുകയായിരുന്നു. എന്നാൽ ബാറ്റിംഗിനെ പിന്തുണക്കുന്ന പിച്ചിൽ അനാവശ്യമായി നടത്തിയ മാറ്റങ്ങളാണ് കൊൽക്കത്തയുടെ തോൽവിക്ക് കരണമായെതെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും പറഞ്ഞിരുന്നു. ഓപ്പണിങ്ങിൽ തിളങ്ങുന്ന വെങ്കിടേഷ് അയ്യരെ മധ്യനിരയിലേക്ക് മാറ്റിയ പരീക്ഷണം ഉൾപ്പടെ പലതും പാളി പോയി. ഇപ്പോഴിതാ ടീം നടത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കോച്ച് ബ്രണ്ടൻ മക്കല്ലം

” ഫിഞ്ചും സുനിലും നൽകുന്ന പവർപ്ലേയിലെ വെടിക്കെട്ട് തുടക്കം മുന്നിൽ കണ്ടായിരുന്നു മാറ്റങ്ങൾ. സുനിൽ പല തവണ അത് തെളിയിച്ചിട്ടുള്ളതാണലോ. എന്നാൽ നിർഭാഗ്യവശാൽ സുനിലിന് ഒരു പന്ത് പോലും കളിക്കാൻ പറ്റിയില്ല( റൺ- ഔട്ട് ആവുകയായിരുന്നു ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ). പാഖേ ഫിഞ്ചും ശ്രേയസും ചേർന്ന് ഞങ്ങൾക്ക് വിജയപ്രതീക്ഷ തന്നു. പിന്നെ വെങ്കി നന്നായി സ്പിൻ കളിക്കും, പ്രത്യേകിച്ച് അവർക്ക് അശ്വിനും ചാഹലും ഉള്ളപ്പോൾ മധ്യനിരയിൽ അവൻ നേടുന്ന റൺ പ്രധാനമായി തോന്നി. പിന്നെ ചെറിയ ബൗണ്ടറി കൂടി ആയതിനാൽ എളുപ്പം ആയിരിക്കും എന്ന് തോന്നി.”

ചഹലിനെ സിക്സറിന് പറത്താൻ ശ്രമിച്ച താരത്തെ സഞ്ജു സ്റ്റമ്പ് ചെയ്യുക ആയിരുന്നു. പിന്നീടാണ് രാജസ്ഥാൻ മത്സരത്തിലേക്ക് തിരികെ വന്നത്. ചഹലിന്റെ സ്പിൻ മാന്ത്രികതക്ക് മുന്നിൽ തകരുന്ന കൊൽക്കത്തയെയാണ് പിന്നീട് കണ്ടത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം