ഒരാള്‍ പുറത്തിരുന്നേ മതിയാകൂവെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സ് നയം വ്യക്തമാക്കുന്നു.

പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുക പ്രയാസകരം. ഇതുവരെയുള്ള ടീം തെരഞ്ഞെടുപ്പില്‍ വിരാട് കോഹ്ലിയെയും മാനെജ്‌മെന്റിനെയും എല്ലാവരും പിന്തുണച്ചിട്ടുണ്ട്. പതിനൊന്നുപേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ ഒരാള്‍ പുറത്തിരുന്നേ മതിയാകൂ- റോഡ്‌സ് പറഞ്ഞു.

ടീം സംബന്ധിച്ച തീരുമാനം ക്യാപ്റ്റന്റേതാണ്. ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്ന താരങ്ങള്‍ ഇവരാണെന്ന് വിശ്വസിക്കുന്നത് ക്യാപ്റ്റനാണ്. സീം ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്താനായിരിക്കും വിരാട് തീരുമാനിച്ചിരിക്കുക. അതുകൊണ്ട് അശ്വിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചതായി കരുതുന്നില്ല. ടീമിന്റെ സംതുലിതാവസ്ഥയ്ക്കാവും വിരാട് പ്രാധാന്യം നല്‍കുന്നതെന്നും റോഡ്‌സ് പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ