ഒരാള്‍ പുറത്തിരുന്നേ മതിയാകൂവെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സ് നയം വ്യക്തമാക്കുന്നു.

പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുക പ്രയാസകരം. ഇതുവരെയുള്ള ടീം തെരഞ്ഞെടുപ്പില്‍ വിരാട് കോഹ്ലിയെയും മാനെജ്‌മെന്റിനെയും എല്ലാവരും പിന്തുണച്ചിട്ടുണ്ട്. പതിനൊന്നുപേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ ഒരാള്‍ പുറത്തിരുന്നേ മതിയാകൂ- റോഡ്‌സ് പറഞ്ഞു.

ടീം സംബന്ധിച്ച തീരുമാനം ക്യാപ്റ്റന്റേതാണ്. ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്ന താരങ്ങള്‍ ഇവരാണെന്ന് വിശ്വസിക്കുന്നത് ക്യാപ്റ്റനാണ്. സീം ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്താനായിരിക്കും വിരാട് തീരുമാനിച്ചിരിക്കുക. അതുകൊണ്ട് അശ്വിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചതായി കരുതുന്നില്ല. ടീമിന്റെ സംതുലിതാവസ്ഥയ്ക്കാവും വിരാട് പ്രാധാന്യം നല്‍കുന്നതെന്നും റോഡ്‌സ് പറഞ്ഞു.

Latest Stories

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി, ബോണ്ട് സമർപ്പിച്ചാൽ ഉടൻ മോചനം

സഞ്ജയ് ദത്ത് അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ്, തെറ്റുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്; ഇനി ചെയ്യാൻ പോവുന്നത് പറഞ്ഞ് ലോകേഷ് കനകരാജ്

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി