ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ ഒരു ആന്ദ്രെ റസലിന്‍റെ ഉദയം!

ഷെമിന്‍ അബ്ദുള്‍മജീദ്

‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചത് എംഎസ് ധോണിയെപ്പോലെ സിക്‌സുകള്‍ പായിക്കാന്‍ വേണ്ടിയായിരുന്നു. എന്റെ ജീവിതം തന്നെ മാറി മറിച്ചത് ലോകകപ്പ് ഫൈനലിലെ ധോണിയുടെ ആ സിക്‌സ് ആയിരുന്നു.. ‘

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ആനന്ദത്തില്‍ ആറാടിച്ച ധോണിയുടെ സിക്‌സ് വിത്തുപാകിയത് വിമന്‍സ് ക്രിക്കറ്റിലേക്ക് കിരണ്‍ നാവ്ഗിരെ എന്ന ഒരു ഇന്ത്യന്‍ വനിതാ ആന്ദ്രേ റസ്സലിന്റെ കടന്ന് വരവിനായിരുന്നോ എന്ന് കാലം തെളിയിക്കും.

പൂനെയില്‍ നിന്നും 200 കിലോമീറ്ററുകളോളം അകലെ സോലാപൂരിലെ മീരെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കാണുന്നത് പോലും ഇല്ലാതിരിക്കെ കിരണിന്റെ അത്‌ലറ്റിക്‌സ് അഭിനിവേശം ആരംഭിക്കുന്നത് ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളോടെയായിരുന്നു. ജാവലിന്‍ ത്രോയില്‍ നാഷണല്‍ ലെവല്‍ ഗോള്‍ഡ് മെഡല്‍ നേടിയ കിരണ്‍ 2011 ലോകകപ്പിലെ ധോണിയുടെ സിക്‌സ് കണ്ട് ആവേശഭരിതയായാണ് ക്രിക്കറ്റ് ട്രയല്‍സില്‍ പങ്കെടുക്കുന്നത്.

ആദ്യ കാലങ്ങളില്‍ യൂണിവേഴ്‌സിറ്റി ലെവലില്‍ 8-9 സ്ഥാനങ്ങളില്‍ മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്ന കിരണിനെ പ്രോല്‍സാഹിപ്പിക്കാന്‍ നല്ലൊരു കോച്ച് ഉണ്ടായിരുന്നില്ല. 2017 ല്‍ പൂനെയില്‍ എത്തുന്നതോടെയാണ് വിമന്‍സ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെപ്പറ്റി ആ പെണ്‍കുട്ടി മനസ്സിലാക്കുന്നത്. 23 വയസ്സില്‍ ലോക്കല്‍ ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു നടന്ന കിരണിന്റെ ഹിറ്റിങ് എബിലിറ്റി തിരിച്ചറിഞ്ഞ അസം ക്യാമ്പസിലെ സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ഗുല്‍സാര്‍ ഷെയ്ഖ് ആണ് കാരിയര്‍ തിരിച്ച് വിടുന്നത്.

പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷന്‍ ട്രയലില്‍ ഉള്‍പ്പെട്ടെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നടക്കുന്ന സീനിയര്‍ വിമന്‍സ് T20 ലീഗില്‍ നാഗാലാന്റിന് വേണ്ടി ഗസ്റ്റ് കളിക്കാരിയായി 2022 ല്‍ അരങ്ങേറിയത് കിരണിന്റെ കരിയറിനെ വളരെ വേഗത്തിലാണ് മാറ്റിമറിച്ചത്.

സീനിയര്‍ ടി20 ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് – 35 എണ്ണം, കൂടുതല്‍ ഫോര്‍ – 54 എണ്ണം , സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് – 525 . അതില്‍ തന്നെ അരുണാചലിനെതിരെ വെറും 76 പന്തില്‍ നിന്നും നേടിയ 162 റണ്‍സ്. ഇന്ത്യന്‍ വിമന്‍സ് T20 യിലെ ആദ്യ 150+ സ്‌കോര്‍ ആയിരുന്നു അത്.

ഇന്നിപ്പോ വിമന്‍സ് ഐപിഎലില്‍ വെലോസിറ്റിക്ക് വേണ്ടി അരങ്ങേറിയ ആദ്യ കളിയിലെ ആദ്യ പന്ത് 80 മീറ്റര്‍ സിക്‌സിന് പറത്തിക്കൊണ്ട് കിരണ്‍ നവ്ഗിരെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ വിരളമായ പവര്‍ ഹിറ്റിങിന്റെ ഒരു മെഗാ വേര്‍ഷന്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

150 + സ്‌ട്രൈക്ക് റേറ്റ് തന്നെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായിരിക്കെ 34 പന്തില്‍ 203 സ്‌ട്രൈക്ക് റേറ്റില്‍ 5 സിക്‌സിന്റെ അകമ്പടിയോടെ 69 റണ്‍സ് നേടി കിരണ്‍ ഇന്ത്യന്‍ വിമന്‍സ് ടീമിന്റെ ഫിനിഷിങ് പൊസിഷനിലേക്ക് അവകാശവാദം ഉന്നയിച്ചിരിക്കുന്നു.

ഷഫാലി വര്‍മ്മ തുടക്കമിടുന്ന വെടിക്കെട്ടിന് കിരണ്‍ നവ്ഗിരെ യുടെ കൊട്ടിക്കലാശത്തോടെ വിമന്‍സ് ടി20 യില്‍ ഒരു പുതിയ ഇന്ത്യന്‍ യുഗം ഇവിടെ ആരംഭിക്കട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക