Ipl

ബാറ്റിംഗിൽ പഴയ പവർ ഇല്ലായിരിക്കും, പക്ഷെ ആ പ്രവൃത്തിയിൽ കോഹ്‌ലിക്ക് കൈയടിച്ച് ആരാധകർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗിൽ വിരാട് കോഹ്‌ലി തന്നെ പരാജയപ്പെട്ടിരിക്കാം, പക്ഷേ അതൊന്നും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിലുള്ള ഐപിഎൽ 2022 ഏറ്റുമുട്ടലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല.

സഹ താരങ്ങളുടെ നേട്ടങ്ങളിൽ അവരെക്കാൾ ഏറെ സന്തോഷിക്കുന്നൻ കോഹ്‌ലിയുടെ ചിത്രം പല തവണ ആരാധകർ കണ്ടിട്ടുണ്ട്. ആവേശത്തോടെ അവർക്ക് വേണ്ടി കൈയടിച്ചിരുന്ന കാലത്ത് കോഹ്‌ലിയുടെ ബാറ്റ് ശബ്ധിച്ചിരുന്ന കാലമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല, പ്രതാപകാലത്തിന്റെ നിഴലിൽ മാത്രം ഇപ്പോൾ കോഹ്ലി. ഈ സീസണിൽ മൂന്നാം തവണയാണ് ഗോൾഡൻ ഡക്കായി കോഹ്ലി പുറത്താകുന്നത്. എന്നാൽ സഹ താരങ്ങൾ തകർത്തപ്പോൾ കൊഹ്‌ലിയിലെ ആവേശം ഉയർന്നു.

ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് അർധസെഞ്ചുറി നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ നിന്ന് കോഹ്‌ലി കരഘോഷം മുഴക്കിയിരുന്നു . 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന മാച്ച് വിന്നിംഗ് സ്കോർ ഉയർത്താൻ ആർസിബിയെ സഹായിച്ച ദിനേശ് കാർത്തിക് എട്ട് പന്തിൽ പുറത്താകാതെ 30 റൺസ് നേടി. കാർത്തിക് തന്റെ വീരകൃത്യങ്ങൾക്ക് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ, ആദ്യം കുമ്പിട്ട് അവനെ ആലിംഗനം ചെയ്തുകൊണ്ട് കോലി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. 30 റൺസ് നേടിയ കാർത്തിക്കിനെക്കാൾ ആവേശം അപ്പോൾ കോഹ്‌ലിക്ക് ഉണ്ടായിരുന്നു.

പൂജ്യനായി മടങ്ങിയപ്പോൾ നിരാശനാകാതെ ആ സമയം സഹ താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് വേണ്ടി ആർപ്പ് വിളിക്കാനും കോഹ്ലി മറന്നില്ല. ഈ പെരുമാറ്റത്തിന് വലിയ പ്രശംസയാണ് ഇപ്പോൾ കിട്ടുന്നത്.

പഴയ ബാറ്റിംഗ് പവർ ഇല്ലെങ്കിലും കോഹ്ലി ആവേശത്തിന്റെ കാര്യത്തിൽ പഴയ പുലികുട്ടി തന്നെയാണ് എന്ന് ആരാധകർ പറയുന്നു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്