ഞാൻ ഒന്ന് വിഷമിച്ച സമയം ആയിരുന്നു അത്, ആ സമയത്ത് സഞ്ജു ഭായ് എന്നോട് അത് പറഞ്ഞതോടെയാണ് ഞാൻ ശാന്തനായത് ; മത്സരശേഷം വെളിപ്പെടുത്തലുമായി ജയ്‌സ്വാൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളറുമാരെ ഈഡൻ ഗാർഡൻസിൽ യശസ്വി ജയ്‌സ്വാൾ കൂട്ടക്കൊല ചെയ്ത രാത്രിയിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് 13.1 ഓവറിൽ 150 റൺസ് പിന്തുടർന്നപ്പോൾ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് ജയ്‌സ്വാൾ നേടിയത്.

കൊൽക്കത്ത ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ വളരെ വിഷമിച്ച ട്രാക്കിലാണ് ജയ്‌സ്വാൾ ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടിയത്. ആദ്യ 2 പന്തിലും സിക്സ് അടിച്ച് തുടങ്ങിയ ജയ്‌സ്വാളിനെ പിടിച്ചുകെട്ടാൻ ഒരു മരുന്നും കൊൽക്കത്ത ബോളറുമാരുടെ അടുത്ത് ഇല്ലായിരുന്നു. അതിനിടയിൽ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ നിതീഷ് റാണ തന്നെ ആദ്യ ഓവർ എറിയുകയും ചെയ്തു. അതോടെ സമ്മർദ്ദം മുഴുവൻ കൊൽക്കത്തക്കായി.

എന്നിരുന്നാലും, ജയ്‌സ്വാളിന് ചെറിയ അബദ്ധം പറ്റിയ ഒരു നിമിഷം മത്സരത്തിൽ ഉണ്ടായിരുന്നു. രണ്ടാം ഓവറിലെ നാലാമത്തെ ഡെലിവറിക്ക് ശേഷം, ഇല്ലാത്ത സിംഗിളിനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം  ജോസ് ബട്ട്‌ലറുടെ റണ്ണൗട്ടിൽ കലാശിച്ചു. ആവശ്യമില്ലാത്ത ആ ഓട്ടം മാത്രം ആയിരുന്നു താരത്തിന് പറ്റിയ അബദ്ധം. അതിനോടകം തന്നെ ജയ്‌സ്വാൾ 27 റൺസ് നേടിയിരുന്നു.

ജോസ് പുറത്തായപ്പോൾ എത്തിയതോ സഞ്ജു സാംസൺ, യുവതാരത്തെ ആ റണ്ണൗട്ട് സമ്മർദ്ദം ബാധിക്കാൻ പാടില്ല എന്നത് സഞ്ജുവിന് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്രീസിൽ എത്തിയ ഉടനെ സഞ്ജു ചെയ്തത് അദ്ദേഹത്തെ ശാന്തനാക്കി എന്നതാണ്.

“ഇത് (റൺ ഔട്ട്) ഗെയിമിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ആരും അത് മനഃപൂർവം ചെയ്യുന്നില്ല. അതിനാൽ നല്ല രീതിയിൽ കളിക്കുന്നത് തുടരുക. സഞ്ജു ഭായ് എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘വിഷമിക്കേണ്ട, നിങ്ങളുടെ ഗെയിം കളിക്കുന്നത് തുടരൂ, നിങ്ങൾ നല്ല ഫോമിലാണ് ’ അതോടെ ഞാൻ ശാന്തനായി.” ജയ്സ്വാൾ മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ പറഞ്ഞു.

തന്റെ പ്രകടനത്തിൽ “ആത്മവിശ്വാസം” വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള മനസ്സോടെയാണ് താൻ എപ്പോഴും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതെന്നും ജയ്സ്വാൾ മത്സരശേഷം പറഞ്ഞു.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി