സുനിശ്ചിത വിജയത്തിന് അതാവണം ലക്ഷ്യം; മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി രാഹുല്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായി നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരും പേസിനെ പിന്തുണയ്ക്കുന്ന പിച്ചുമാണ് ഇന്ത്യന്‍ ടീമിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്.

പേസിന് അനുകൂലമായ പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിന് മികച്ച സ്‌കോര്‍ നല്‍കിയാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കെല്‍പ്പുള്ളവരാണ് ടീമിന്റെ ബൗളിങ് നിര. ഇന്ത്യന്‍ ടീം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധിയെ കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

ബാറ്റിങില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് നിര്‍ണ്ണായകമെന്നാണ് ദ്രാവിഡ് വ്യക്തമാക്കിയത്. 1992 മുതല്‍ തങ്ങള്‍ ഇവിടെ വരുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച ക്രിക്കറ്റ് തങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കുറച്ച് മത്സരങ്ങള്‍ ജയിക്കുകയും കുറച്ച് മത്സരങ്ങള്‍ സമനിലയാക്കുകയും ചെയ്തിട്ടുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മൈതാനമാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ചില പരമ്പരകള്‍ സ്വന്തമാക്കുന്നതിനോടടുത്ത് എത്തിയിരുന്നെങ്കിലും ജയിക്കാനായില്ല. ഇത്തവണ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ്. തിരിച്ചടിക്കാന്‍ കുറച്ച് സമയം മാത്രമാണ് ലഭിക്കുകയെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കില്‍ തിരിച്ചുവരവ് വളരെ പ്രയാസമാവും. പ്രധാന വെല്ലുവിളി ഇവിടുത്തെ പേസും ബൗണ്‍സുമാണ്. പന്തിന്റെ ചലനം മനസിലാക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്‍മാര്‍ പ്രയാസപ്പെടും. ഒരു മോശം സെക്ഷന്‍കൊണ്ട് പോലും മത്സരത്തില്‍ ഏറെ പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു.

ഓരോ സെക്ഷനിലും മികവ് കാട്ടി മുന്നോട്ട് പോകാന്‍ സാധിക്കണം. ഒരു സെക്ഷനില്‍ അഞ്ചോ ആറോ വിക്കറ്റ് പോകുന്ന സാഹചര്യം ഉണ്ടാകരുത്. 50 മുതല്‍ 60 വരെ അധിക റണ്‍സ് നേടാനായാല്‍ എറിഞ്ഞുപിടിക്കാന്‍ ബൗളിങ് നിരക്ക് കെല്‍പ്പുണ്ട്. നന്നായി ബാറ്റ് ചെയ്യുന്ന ടീമാവും ജയിക്കുകയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ