ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

ലോർഡ് താക്കൂർ എന്ന പേരിലാണ് ഷാർദൂൽ താക്കൂർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്താനും റൺ നേടാനുമുള്ള കഴിവുകൊണ്ടാണ് താരത്തെ ലോർഡ് എന്ന പേരിൽ വിളിച്ചത്. എന്തായാലും സ്വന്തം ടീമിന് അല്ല താൻ എതിരാളികൾക്ക് ആണ് ലോർഡ് എന്ന് താക്കൂർ തെളിയിച്ചിരിക്കുകയാണ്.

ഇന്ന് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താരം 4 ഓവറിൽ വഴങ്ങിയത് 61 റൺസാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും അതിലൊന്ന് ഫീൽഡറായ മിച്ചലിന്റെ അസാധാരണ മികവ് ഇല്ലായിരുന്നെങ്കിൽ സിക്സ് പോകേണ്ട പന്ത് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ചെന്നൈക്ക് ജയം കൂടിയേ തീരു എന്ന അവസ്ഥ ഉള്ള കളിയിലാണ് താരം ഈ ദുരന്ത പ്രകടനം നടത്തിയത് എന്ന് ചിന്തിക്കണം.

ചെന്നൈ നിരയിൽ ഇന്ന് ഇലവനിൽ കളിച്ചതിൽ ഏറ്റവും പരിചയസമ്പത്തുള്ള താരം ആയിട്ടും അതിന്റെ യാതൊരു നിലവാരവും കാണിക്കാതെ സ്കൂൾ കുട്ടികൾക്ക്ക് പന്തെറിയുന്ന രീതിയിലാണ് താരം ഇന്ന് ആർസിബി ബാറ്റർമാരെ നേരിട്ടത്. അവർ ആകട്ടെ നന്ദി ഉണ്ട് താക്കൂർ എന്ന രീതിയിൽ അതെല്ലാം തകർത്തടിച്ചു. ” താരം ഓവർ റേറ്റഡ്” ആണെന്നും ഒരു ടീമും ഇത്തരം ടൂർണമെന്റിൽ കളിപ്പിക്കരുതെന്നുമാണ് ആരാധകർ ഇന്നത്തെ പ്രകടനത്തിന് ശേഷം പറയുന്നത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 219 റൺസ് വിജയലക്ഷ്യം ആണ് കിട്ടിയത്. അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ ഇന്ന് 201 റൺസ്നേടിയാൽ മതിയാകും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 19 റൺ എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.

Latest Stories

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ