അവസാന മത്സരം മുംബൈയില്‍ വേണമെന്ന് സച്ചിന്‍ ശഠിച്ചു, കാരണം കേട്ടപ്പോൾ ബി.സി.സി.ഐ അത് അത് അംഗീകരിച്ചു

വൃദ്ധിമാന്‍ സാഹയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ വിവാദം പുകഞ്ഞുകൊണ്ടിരിക്കെ കരിയറിലെ അവസാന മത്സരം കളിക്കാന്‍ തനിക്ക് അവസരം അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. കരിയറിലെ അവസാന മത്സരം മുംബൈയില്‍ വേണമെന്ന സച്ചിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ടെസ്‌റ്റോടെ സച്ചിന്‍ പടിയിറങ്ങുകയും ചെയ്തു.

മുംബൈയില്‍ കളിവേണമെന്ന് ആവശ്യപ്പെടാന്‍ ഒരു കാരണമുണ്ടായിരുന്നു. കരിയറില്‍ ആദ്യമായും അവസാനമായും സ്വന്തം മാതാവ് സച്ചിന്റെ കളി കാണാന്‍ അന്ന് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ഈ രണ്ടു മത്സരം തന്റെ അവസാനത്തേത് ആയിരിക്കുമെന്നും അത് മുംബൈയില്‍ ആയിരുന്നാല്‍ മാത്രമേ അമ്മയ്ക്ക് സ്‌റ്റേഡിയത്തില്‍ എത്താനും കാണാനും പറ്റുകയുള്ളൂ എന്നായിരുന്നു സച്ചിന്റെ ആവശ്യം. ഇക്കാര്യം വിനയപൂര്‍വ്വം അംഗീകരിച്ച ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റിന് അത്രമേല്‍ പ്രചുര പ്രചാരം നല്‍കിയ കളിക്കാരന്റെ 24 വര്‍ഷത്തെ കരിയറില്‍ ആദ്യമായി മാതാവിന് കളികാണാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.

അ്ന്നു ബാറ്റ് ചെയ്തത് അസാധാരണമായിരുന്നു. അവര്‍ താന്‍ ബാറ്റ് ചെയ്യുന്നത് മെഗാസ്‌ക്രീന്‍ വഴി അമ്മയെ കാണിച്ചു. അതൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. സ്‌റ്റേഡിയം മുഴൂവന്‍ ഈ സമയം അമ്മയുടെ മുഖത്ത് മിന്നിമറയുന്ന വികാരം നോക്കിയിരിക്കുകയായിരുന്നു. അത് ഏറെ വൈകാരികമായിരുന്നു. അവസാനത്തെ ആ ആറു പന്ത് പ്രധാനമായിരുന്നു എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റിലെ ഇതിഹാസതാരമായിട്ടും താന്‍ കളിക്കുന്നത് സഹോദരന്‍ അജിത് ഒഴികെ വീട്ടിലെ ആരും തന്നെ ഒരിക്കലും നേരിട്ടു കണ്ടിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ കളിക്കുന്നത് വീട്ടില്‍ ആരെങ്കിലൂം കാണുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നു. എന്റെ സഹോദരന്‍ തന്നെ എന്റെ കളി കണ്ടിരുന്നത് മരത്തിന് പുറകില്‍ മറഞ്ഞിരുന്നായിരുന്നു. തന്റെ കളി മറയത്തിരുന്ന് കണ്ട് അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പിന്നീട് വീട്ടില്‍ വരുമ്പോള്‍ അത് വിശകലനം ചെയ്യും. കുടുംബത്തില്‍ ആരും തന്നെ തന്റെ കളി വന്നു കാണാതിരിക്കാന്‍ സഹോദരന്‍ എല്ലാവരോടും ചട്ടം കെട്ടിയിരുന്നതായും സച്ചിന്‍ പറഞ്ഞു.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ