അവസാന മത്സരം മുംബൈയില്‍ വേണമെന്ന് സച്ചിന്‍ ശഠിച്ചു, കാരണം കേട്ടപ്പോൾ ബി.സി.സി.ഐ അത് അത് അംഗീകരിച്ചു

വൃദ്ധിമാന്‍ സാഹയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ വിവാദം പുകഞ്ഞുകൊണ്ടിരിക്കെ കരിയറിലെ അവസാന മത്സരം കളിക്കാന്‍ തനിക്ക് അവസരം അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. കരിയറിലെ അവസാന മത്സരം മുംബൈയില്‍ വേണമെന്ന സച്ചിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ടെസ്‌റ്റോടെ സച്ചിന്‍ പടിയിറങ്ങുകയും ചെയ്തു.

മുംബൈയില്‍ കളിവേണമെന്ന് ആവശ്യപ്പെടാന്‍ ഒരു കാരണമുണ്ടായിരുന്നു. കരിയറില്‍ ആദ്യമായും അവസാനമായും സ്വന്തം മാതാവ് സച്ചിന്റെ കളി കാണാന്‍ അന്ന് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ഈ രണ്ടു മത്സരം തന്റെ അവസാനത്തേത് ആയിരിക്കുമെന്നും അത് മുംബൈയില്‍ ആയിരുന്നാല്‍ മാത്രമേ അമ്മയ്ക്ക് സ്‌റ്റേഡിയത്തില്‍ എത്താനും കാണാനും പറ്റുകയുള്ളൂ എന്നായിരുന്നു സച്ചിന്റെ ആവശ്യം. ഇക്കാര്യം വിനയപൂര്‍വ്വം അംഗീകരിച്ച ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റിന് അത്രമേല്‍ പ്രചുര പ്രചാരം നല്‍കിയ കളിക്കാരന്റെ 24 വര്‍ഷത്തെ കരിയറില്‍ ആദ്യമായി മാതാവിന് കളികാണാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.

അ്ന്നു ബാറ്റ് ചെയ്തത് അസാധാരണമായിരുന്നു. അവര്‍ താന്‍ ബാറ്റ് ചെയ്യുന്നത് മെഗാസ്‌ക്രീന്‍ വഴി അമ്മയെ കാണിച്ചു. അതൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. സ്‌റ്റേഡിയം മുഴൂവന്‍ ഈ സമയം അമ്മയുടെ മുഖത്ത് മിന്നിമറയുന്ന വികാരം നോക്കിയിരിക്കുകയായിരുന്നു. അത് ഏറെ വൈകാരികമായിരുന്നു. അവസാനത്തെ ആ ആറു പന്ത് പ്രധാനമായിരുന്നു എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റിലെ ഇതിഹാസതാരമായിട്ടും താന്‍ കളിക്കുന്നത് സഹോദരന്‍ അജിത് ഒഴികെ വീട്ടിലെ ആരും തന്നെ ഒരിക്കലും നേരിട്ടു കണ്ടിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ കളിക്കുന്നത് വീട്ടില്‍ ആരെങ്കിലൂം കാണുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നു. എന്റെ സഹോദരന്‍ തന്നെ എന്റെ കളി കണ്ടിരുന്നത് മരത്തിന് പുറകില്‍ മറഞ്ഞിരുന്നായിരുന്നു. തന്റെ കളി മറയത്തിരുന്ന് കണ്ട് അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പിന്നീട് വീട്ടില്‍ വരുമ്പോള്‍ അത് വിശകലനം ചെയ്യും. കുടുംബത്തില്‍ ആരും തന്നെ തന്റെ കളി വന്നു കാണാതിരിക്കാന്‍ സഹോദരന്‍ എല്ലാവരോടും ചട്ടം കെട്ടിയിരുന്നതായും സച്ചിന്‍ പറഞ്ഞു.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത