T20 World Cup 2026: "അത് എനിക്ക് സുരക്ഷിതമല്ല": ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറി ബം​ഗ്ലാദേശ് നായകൻ

2026-ലെ ടി20 ലോകകപ്പിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് സുരക്ഷിതമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ട സാഹചര്യം നിലനിൽക്കയാണ് ലിറ്റന്റെ ഈ പ്രതികരണം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഐപിഎൽ കരാറിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. ഇതിനെത്തുടർന്ന് വേദികൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ICC) ഔദ്യോഗികമായി സമീപിച്ചു. എന്നാൽ, നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ ഐസിസിക്ക് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി 20 ചൊവ്വാഴ്ച നടന്ന ബിപിഎൽ (BPL) മത്സരത്തിന് ശേഷം, ടൂർണമെന്റിലെ പിച്ചുകളെക്കുറിച്ചും വരാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് അവ അനുയോജ്യമാണോ എന്നും ലിറ്റൺ ദാസിനോട് ചോദിച്ചു. എന്നാൽ, ടീമിനെ സംബന്ധിച്ച നിലവിലെ അനിശ്ചിതാവസ്ഥയിലേക്കാണ് ബംഗ്ലാദേശ് നായകൻ സംഭാഷണം മാറ്റിയത്.

“നമ്മൾ ലോകകപ്പ് കളിക്കുമെന്ന് ഉറപ്പാണോ? എന്നെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും അനിശ്ചിതാവസ്ഥയാണ്. രാജ്യം മുഴുവൻ ഇപ്പോൾ ഇത് തന്നെയാണ് ചിന്തിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് സുരക്ഷിതമല്ല,” ലിറ്റൺ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നപ്പോഴും ലിറ്റൺ ദാസ് ജാഗ്രത പാലിച്ചു. തനിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

“എനിക്ക് സുരക്ഷിതമായി സംസാരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എനിക്ക് ഇതിൽ അഭിപ്രായമില്ല, ഇതിൽ ആർക്കും വിഷമം തോന്നില്ലെന്ന് കരുതുന്നു,” ലിറ്റൺ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ