ടി20 ലോകകപ്പ് കിരീടം ഇന്ത്യ വിജയകരമായി നിലനിർത്തണമെങ്കിൽ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് നിർണായക പങ്ക് വഹിക്കേണ്ടിവരുമെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിനുശേഷം ചക്രവർത്തി എതിരാളികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിന് ശക്തമായ സ്പിൻ ആക്രമണമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ചക്രവർത്തിയെ കൂടാതെ, സ്പിൻ-ബോളിംഗ് ഓൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരോടൊപ്പം പരിചയസമ്പന്നനായ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവും ഉണ്ട്.
“അതെ, (ഹോം ലോകകപ്പ്) അതിലും വലുതായി ഒന്നുമില്ല. ഇന്ത്യ എപ്പോഴും എന്റെ പ്രിയപ്പെട്ട ടീമാണ്. അവർക്ക് ശക്തമായ സ്പിൻ ആക്രമണമുണ്ട്, ചക്രവർത്തി മികച്ച നിലയിലാണെങ്കിൽ അത് ഇന്ത്യയ്ക്ക് നല്ലതാണ്,” ഗാംഗുലി പറഞ്ഞു.
ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് നടക്കുന്നത്. അവിടെ സ്പിന്നർമാർ മത്സര ഫലത്തിൽ വലിയ സ്വാധീനം ചെലുത്തും.