T20 World Cup 2026: 'ഇന്ത്യയ്ക്ക് എന്തുമാകാം, ബാക്കിയുള്ളവർക്ക് ഒന്നുമായിക്കൂടാ, ഇത് ഇരട്ടത്താപ്പ്'; ഐസിസിക്കെതിരെ അഫ്രീദി

2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജേസൺ ഗില്ലസ്പിയും രംഗത്തെത്തി. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസിസി കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടി ഐസിസിയുടെ തീരുമാനങ്ങളിലെ വൈരുദ്ധ്യത്തെ ഇരുതാരങ്ങളും ചോദ്യം ചെയ്തു.

അംഗരാജ്യങ്ങളോട് ഐസിസി കാണിക്കുന്നത് വിവേചനപരമായ സമീപനമാണെന്ന് അഫ്രീദി ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതും, തുടർന്ന് ദുബായിലെ നിഷ്പക്ഷ വേദിയിൽ കളിക്കാൻ ഐസിസി ഇന്ത്യയെ അനുവദിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ ആ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയെങ്കിലും പാകിസ്ഥാന് തങ്ങളുടെ നാട്ടിൽ ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചില്ല.

“ബംഗ്ലാദേശിലും ഐസിസി ടൂർണമെന്റുകളിലും കളിച്ചിട്ടുള്ള ഒരു മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിൽ, ഐസിസിയുടെ ഈ നിലപാടില്ലായ്മയിൽ ഞാൻ അസ്വസ്തനാണ്. 2025-ൽ പാകിസ്ഥാനിലേക്ക് വരാതിരിക്കാനുള്ള ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ ഐസിസി അംഗീകരിച്ചു. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ സമാനമായ ഒരു ധാരണ കാണിക്കാൻ അവർ തയ്യാറാകുന്നില്ല,” അഫ്രീദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചു.

നിയമങ്ങൾ നടപ്പിലാക്കുമ്പോൾ തുല്യനീതി പുലർത്തേണ്ടതിന്റെ ആവശ്യകതയും അഫ്രീദി ഊന്നിപ്പറഞ്ഞു. “സ്ഥിരതയും നീതിയുമാണ് ആഗോള ക്രിക്കറ്റ് ഭരണത്തിന്റെ അടിസ്ഥാനം. ബംഗ്ലാദേശ് താരങ്ങളും ദശലക്ഷക്കണക്കിന് ആരാധകരും അർഹിക്കുന്നത് ആദരവാണ്, ഇരട്ടത്താപ്പല്ല. ബന്ധങ്ങൾ തകർക്കുകയല്ല, കൂട്ടിയോജിപ്പിക്കുകയാണ് ഐസിസി ചെയ്യേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ടീമിന്റെ മുൻ മുഖ്യ പരിശീലകനായിരുന്ന ഗില്ലസ്പിയും ഐസിസിയുടെ നടപടിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ഉദാഹരണം തന്നെയാണ് അദ്ദേഹവും ഉദ്ധരിച്ചത്. എന്നാൽ പിന്നീട് മുൻ ഓസീസ് താരം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

“ബംഗ്ലാദേശിന് ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ കളിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഐസിസി വിശദീകരണം നൽകിയിട്ടുണ്ടോ? പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ അവർക്ക് രാജ്യത്തിന് പുറത്ത് മത്സരങ്ങൾ കളിക്കാൻ അനുവാദം നൽകിയിരുന്നു. ആർക്കെങ്കിലും ഇത് യുക്തിപരമായി വിശദീകരിച്ചു തരാനാകുമോ?” അദ്ദേഹം ചോദിച്ചു.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്നാണ് അവരെ 2026 ടി20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ടൂർണമെന്റിൽ കളിക്കുമെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു.

Latest Stories

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു