'ചിലപ്പോള്‍ ഹാര്‍ദിക്,  അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദര്‍': വലിയ വെളിപ്പെടുത്തലുമായി സൂര്യകുമാര്‍, പുതിയ അടവ്!

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഇന്ത്യയുടെ യുവ മധ്യനിരയുടെ ഓള്‍റൗണ്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിതീഷ് റെഡ്ഡി ബാറ്റിലും പന്തിലും തിളങ്ങി, റിങ്കു സിംഗ് ഇന്ത്യയെ സമ്മര്‍ദത്തില്‍ നിന്ന് കരകയറ്റി, കൂടാതെ റിയാന്‍ പരാഗും ബാറ്റുകൊണ്ടും പന്ത് കൊണ്ടും തന്റെ വേഷം ഭംഗിയാക്കി. ഈ മൂവരുടെയും പ്രകടനങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു ഓവര്‍ പോലും എറിയേണ്ട സാഹചര്യം സൃഷ്ടിച്ചില്ല. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇതില്‍ യുവനിരയെ പ്രശംസിച്ചു.

എന്റെ മധ്യനിര സമ്മര്‍ദത്തിന്‍ കീഴില്‍ ബാറ്റ് ചെയ്യാനും മികച്ച പ്രകടനം പുറത്തെടുക്കാനും ഞാന്‍ ആഗ്രഹിച്ചു. റിങ്കുവും നിതീഷും കളിച്ച രീതിയില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനാണ്. ഞാന്‍ ആഗ്രഹിച്ചതുപോലെ അവര്‍ ബാറ്റ് ചെയ്തു- സൂര്യകുമാര്‍ പറഞ്ഞു.

41/3 എന്ന നിലയില്‍ ടീം സമ്മര്‍ദത്തിലായതോടെ നിതീഷ് റെഡ്ഡിയും റിങ്കു സിംഗും പ്രത്യാക്രമണം തുടങ്ങി. ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റെഡ്ഡി 34 പന്തില്‍ 74 റണ്‍സും റിങ്കു 29 പന്തില്‍ 53 റണ്‍സും നേടി.

പിന്നീട്, റെഡ്ഡി ബോളിംഗ് ആക്രമം തുറന്ന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു ടി20യില്‍ 70 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ താരം. റെഡ്ഡിയ്ക്കൊപ്പം അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാതിരുന്നിട്ടും ഇന്ത്യ ഏഴ് ബോളര്‍മാരെ ഉപയോഗിച്ചു. ശ്രദ്ധേയമായി, ഏഴ് ബോളര്‍മാരും ഒരു വിക്കറ്റെങ്കിലും വീഴ്ത്തി.

വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്ത ബോളര്‍മാര്‍ക്ക് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ഹാര്‍ദിക് ബോള്‍ ചെയ്യില്ല, ചിലപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ബോള്‍ ചെയ്യില്ല. ബോളര്‍മാര്‍ മുന്നേറിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന