MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ വിയര്‍ത്തുപോയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരമാണ്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുടെ വരവ്. അതേസമയം വിജയവഴിയില്‍ തിരിച്ചെത്താനാവാതെ ഈ സീസണില്‍ തപ്പിതടയുകയാണ് പാറ്റ് കമ്മിന്‍സിന്റെ ഹൈദരാബാദ്. രണ്ട് ടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരമെന്നത് സണ്‍റൈസേഴ്‌സിന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. അന്ന് ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിശ്ചിത ഓവറില്‍ 277 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡ് (62), അഭിഷേക് ശര്‍മ്മ (63), ഹെന്റിച്ച് ക്ലാസന്‍ (80), എയ്ഡന്‍ മാര്‍ക്രം(42) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തിലായിരുന്നു സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ തിരിച്ചടിച്ചെങ്കിലും ഹൈദരാബാദിന്റെ വലിയ സ്‌കോര്‍ മുംബൈക്ക് മറികടക്കാനായില്ല.

20 ഓവറില്‍ 246 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. തിലക് വര്‍മ്മയായിരുന്നു മുംബൈയുടെ ചേസിങ്ങിന് മുന്നില്‍ നിന്നുളള പ്രകടനം നടത്തിയത്. തിലക് (64), ടിം ഡേവിഡ് (42), ഇഷാന്‍ കിഷന്‍ (34), രോഹിത് ശര്‍മ്മ (26), നമന്‍ ദീര്‍ (30), ഹാര്‍ദിക് പാണ്ഡ്യ (24) തുടങ്ങിയവര്‍ മുംബൈയ്ക്കായി കാര്യമായ സംഭാവന നല്‍കി. മത്സരത്തില്‍ 34 പന്തില്‍ 80 റണ്‍സ് എടുത്ത ഹെന്റിച്ച് ക്ലാസനാണ് മുംബൈ ബോളര്‍മാരുടെ നടുവൊടിച്ചത്. കളി മുംബൈ തോറ്റെങ്കിലും വലിയ കാഴ്ചവിരുന്നായിരുന്നു ഈ മത്സരം ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു