ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക വിയര്‍ക്കുന്നു

സെഞ്ചൂറിയന്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക പൊരുതുന്നു. 17 ഓവറില്‍ 63-ന് 4 എന്ന നിലയിലാണ് ആതിഥേയര്‍. അംല (23),ഡികോക്(20) , നായകന്‍ മാര്‍ക്രം(8),മില്ലര്‍(0) എന്നിവരാണ് പുറത്തായവര്‍.

കുല്‍ദീപിനും രണ്ടും ചാഹല്‍,ഭുവനേശര്‍ കുമാര്‍ എന്നിവര്‍ ഓരാ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.

പരുക്കേറ്റ ക്യാപ്റ്റന്‍ ഡുപ്ലെസി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ അഭാവമാണു ദക്ഷിിണാഫ്രിക്കയെ അലട്ടുന്ന പ്രധാന പ്രശ്‌നം. പകരം ക്യാപ്റ്റനായി വരുന്നതു കേവലം രണ്ടു മല്‍സരം മാത്രം കളിച്ച ഇരുപത്തിമൂന്നുകാരന്‍ ഏയ്ഡന്‍ മക്രമാണ്. 2014ല്‍ ദക്ഷിണാഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണു മാര്‍ക്രം.

രണ്ടാമത്തെ ഏകദിനമല്‍സരം മാത്രം കളിക്കുന്ന 23 കാരനായ മാര്‍ക്രമിനെ നായകനാക്കിയ ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാരുടെ നടപടി ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ മാര്‍ക്രം നയിക്കുമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഡുപ്ലെസിക്ക് പകരം നായകനാകുമെന്ന് കരുതപ്പെട്ട സീനിയര്‍ താരങ്ങളായ ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവരെ തഴഞ്ഞാണ് യുവതാരമായ മാര്‍ക്രത്തെ നായകനാക്കിയത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ