SMT 2024: ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം; വീഡിയോ ദൃശ്യങ്ങൾ വൈറൽ

ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം. ഉത്തർ പ്രദേശ് താരമായ നിതീഷ് റാണയും, ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഒടുവിൽ അമ്പയർ ഇടപെട്ടാണ് താരങ്ങളെ ഉടൻ തന്നെ മാറ്റിയത്. നിതീഷ് റാണയുടെ പന്തിൽ സിം​ഗിൾ നേടി നോൺ സ്ട്രൈക്കിങ് എൻഡിലേക്ക് ആയുഷ് ബദോനി ഓടിയെത്തിയപ്പോഴാണ് താരങ്ങൾ തമ്മിൽ തകർക്കം ഉണ്ടായത്.

ടൂർണമെന്റിൽ ഉത്തർ പ്രദേശിനെ 19 റൺസിന്‌ പരാജയപ്പെടുത്തി രാജകീമായി തന്നെ ഡൽഹി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ടോസ് നേടി ഉത്തർ പ്രദേശ് ഡൽഹിയെ ബാറ്റിംഗിന് അയച്ചു. ടീമിന് വേണ്ടി അനുജ് റാവത്ത് 33 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 73 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

കൂടാതെ പ്രിയാൻഷ് ആര്യ 44, യാഷ് ദൾ 42, ആയുഷ് ബദോനി 25 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അതിലൂടെ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന സ്കോർ ഡൽഹി ഉയർത്തി. മറുപടി ബാറ്റിംഗിൽ ഉത്തർ പ്രദേശിനായി 54 റൺസെടുത്ത പ്രിയം ​ഗാർ​ഗിനാണ് തിളങ്ങാൻ കഴിഞ്ഞത്. സമീർ റിസ്‍വി 26 റൺസും ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ 20 റൺസും നേടി.

ഇതോടെ ഉത്തർ പ്രദേശ് 20 ഓവറിൽ 174 റൺസ് നേടി ഓൾ ഔട്ട് ആയി. ഡൽഹിയെ കൂടാതെ മുംബൈ, മധ്യപ്രദേശ്, ബറോഡ‍ എന്നി ടീമുകളും സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ