പിതാവിന് ഹൃദയാഘാതം; സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റി വെച്ചു

ഇന്ത്യൻ വനിതാ താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റി വെച്ചു. വിവാഹച്ചടങ്ങുകൾക്കിടെ താരത്തിന്റെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനാലാണ് ചടങ് മാറ്റിവെച്ചത്. അസുഖം കാരണം പിതാവിനെ സാംഗ്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടായിരുന്നു സ്‌മൃതിയുടെയും സംഗീത സംവിധായകനായ പലാഷ് മുച്ചലിന്റെയും വിവാഹം നടക്കാനിരുന്നത്.

തിരക്കേറിയ വിവാഹ ഒരുക്കങ്ങൾ മൂലമുണ്ടായ ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമായിരിക്കാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടർ നമൻ ഷാ എഎൻഐയോട് പ്രതികരിച്ചത്. അദ്ദേഹത്തിന് തുടർനിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി.

“സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പകൽ 11.30ഓടെ നെഞ്ചിൻ്റെ ഇടതുഭാ​ഗത്ത് വേദനയുണ്ടാവുകയും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ സർവ്ഹിത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് തുടർ നിരീക്ഷണം ആവശ്യമാണ്. ഞങ്ങളുടെ കാർഡിയോളജിസ്റ്റ് ഡോ. റോഹൻ താനേദറും അദ്ദേഹത്തെ പരിശോധിച്ചു. എക്കോകാർഡിയോഗ്രാമിൽ പുതിയ കണ്ടെത്തലുകളൊന്നുമില്ല. ആവശ്യമെങ്കിൽ ആഞ്ജിയോഗ്രാഫി ചെയ്യും. ഇപ്പോൾ രക്തസമ്മർദ്ദത്തിൽ നേരിയ വ്യത്യാസമുണ്ട്. അത് ഒരുപക്ഷേ മകളുടെ വിവാഹച്ചടങ്ങളുമായി അനുബന്ധിച്ചുണ്ടായ മാനസികമോ ശാരീരികമോ ആയ സമ്മർദ്ദമാവാം ഇതിന് കാരണം” ഡോക്ടർ നമൻ ഷാ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍