IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതില്‍ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. മുംബൈയുടെ പ്രധാന ബാറ്റര്‍മാരുടെ മൂന്ന് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് മത്സരത്തില്‍ ഗുജറാത്തിന് വലിയ തിരിച്ചടിയായെന്ന് ഗില്‍ മത്സരശേഷം പറഞ്ഞു. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ രോഹിത് ശര്‍മ്മ ക്യാച്ച് നല്‍കിയപ്പോള്‍ ജെറാള്‍ഡ് കോറ്റ്‌സി അത് വിട്ടുകളഞ്ഞു. ഇത് തുടക്കത്തിലേ തന്നെ ഫീല്‍ഡിങ്ങില്‍ ഗുജറാത്ത് നടത്തിയ വലിയ പിഴവായിരുന്നു.

മൂന്നാം ഓവറില്‍ സിറാജിന്റെ പന്തില്‍ രോഹിതിന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് വിട്ടുകളഞ്ഞത് അടുത്ത പിഴവായി. പിന്നീട് സുര്യകുമാര്‍ 25 റണ്‍സ് എടുത്ത നില്‍ക്കുന്ന സമയത്ത് നല്‍കിയ ക്യാച്ചും കുശാല്‍ മെന്‍ഡിസ് വിട്ടുകളഞ്ഞു. “മുംബൈയുടെ പ്രധാന ബാറ്റര്‍മാരുടെ മൂന്ന് ക്യാച്ച് അവസരങ്ങള്‍ ടീമംഗങ്ങള്‍ വിട്ടുകളഞ്ഞത് ഉള്‍കൊള്ളാനായില്ലെന്ന് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ബൗളര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ എളുപ്പമായിരുന്നില്ല, മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അത് സഹായിക്കില്ല, ഗില്‍ പറഞ്ഞു.

സായിക്കും വാഷിംഗ്ടണിനും ഞങ്ങള്‍ നല്‍കിയ സന്ദേശം ലളിതമായിരുന്നു. നിങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഗെയിം കളിക്കുക, ടീമിനെ വിജയിപ്പിക്കാന്‍ ഇരുവര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു, ഗില്‍ പറഞ്ഞു. മഞ്ഞ് കാരണം, വിക്കറ്റ് ഞങ്ങള്‍ക്ക് എളുപ്പമായി. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ധാരാളം പോസിറ്റീവുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 2, 3 മത്സരങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോയില്ല, പക്ഷേ എല്ലാ കളിക്കാര്‍ക്കും, പ്രത്യേകിച്ച് സായിക്കും ക്രെഡിറ്റ് നല്‍കുന്നു. ഈ സീസണില്‍ അദ്ദേഹം ഞങ്ങള്‍ക്ക് മികച്ചതായിരുന്നു, ഗില്‍ പറഞ്ഞു

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ