INDIAN CRICKET: ശ്രേയസ് അയ്യരെ ഒഴിവാക്കിയതിന്റെ കാരണം ഒടുവില്‍ പുറത്ത്, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു, ഇന്ത്യന്‍ ടീമിന് അവന്‍ നല്‍കിയ സംഭാവനകള്‍ മറക്കരുത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കികൊണ്ടുളള ഇന്ത്യന്‍ ടീം പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ സീനിയര്‍ താരങ്ങള്‍ വിരമിച്ച ഒഴിവിലേക്ക് ടീമിലെത്താന്‍ എറ്റവും യോഗ്യനായ താരമായിരുന്നു ശ്രേയസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്റെ പ്രതിഭയും കഴിവും എന്താണെന്ന് ശ്രേയസ് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും ശ്രേയസിനെ ഒഴിവാക്കി കരുണ്‍ നായര്‍ക്കാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. ഇന്ത്യന്‍ ടീമില്‍ എത്താന്‍ എന്തുകൊണ്ടും അര്‍ഹനായ താരമാണ് കരുണ്‍. എന്നാല്‍ ശ്രേയസിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടത്.

ശ്രേയസ് അയ്യരെ പുറത്താക്കിയതിന്റെ കാരണം ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രേയസ് അയ്യരുടെ ആക്രമണോത്സുകമായ ബാറ്റിങ് സമീപനത്തേക്കാള്‍ കരുണ്‍ നായരുടെ ശാന്തതയും സംയമനവും നിറഞ്ഞ മനോഭാവമാണ് സെലക്ടര്‍മാര്‍ നോക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനം ടീം സെലക്ഷനില്‍ കരുണിന് മുന്‍ഗണന ലഭിച്ചു. കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനാണ് കരുണ്‍ കാഴ്ചവയ്ക്കുന്നത്.

അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ തിളങ്ങാതെ വരികയും ശ്രേയസ് തന്റെ മികച്ച ഫോം തുടരുകയും ചെയ്താല്‍ ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിവരാം എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഏകദിന, ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. ഇക്കാരണം കൊണ്ട് റെഡ് ബോള്‍ ടീമിലേക്ക് താരത്തിന് എപ്പോള്‍ വേണമെങ്കിലും വിളി വരാം, ബിസിസിഐ വൃത്തം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ