'അമ്മയോട് സംസാരിക്കവെ കണ്ണീരടക്കാനായില്ല, ഈ നിമിഷത്തിനായാണ് അവര്‍ കാത്തിരുന്നത്'

അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ ടി20യില്‍ കളിച്ചുകൊണ്ട് റിങ്കു സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എന്നാല്‍ മഴയെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയം നേടിയ കളിയില്‍ റിങ്കുവിന് ബാറ്റിംഗിനിറങ്ങേണ്ടി വന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ വരെ എത്തിയ തന്റെ കഷ്ടതകള്‍ നിറഞ്ഞ യാത്രയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. കാരണം ഇവിടെ വരെ എത്താന്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. 10-12 വര്‍ഷം മുന്‍പാണ് ഞാന്‍ ക്രിക്കറ്റിലേക്ക് വരുന്നത്. രാജ്യത്തിന് വേണ്ടി ഞാന്‍ കളിക്കുക എന്നതായിരുന്നു എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നം.

ഐപിഎല്‍ കളിക്കാന്‍ ഒരുപാട് പേര്‍ക്ക് പറ്റും. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ അവസരം എല്ലാവര്‍ക്കും ലഭിക്കില്ല എന്ന് മാതാപിതാക്കള്‍ക്ക് അറിയാം. അതുകൊണ്ട് കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഞാന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തണം എന്നായിരുന്നു അവര്‍ക്ക്. അവരുടെ ആ സ്വപ്നം യാഥാര്‍ഥ്യമാവുന്നു.

ഇന്ത്യന്‍ ടീമിലേക്കുള്ള ഈ വഴി തുറക്കാന്‍ ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കിയിട്ടുണ്ട്. കളിയോടുള്ള സ്‌നേഹം കാരണമാണ് സാമ്പത്തിക പ്രയാസങ്ങള്‍ ഉള്‍പ്പെടെ മറികടക്കാനായത്. ഇന്ത്യന്‍ ടീമില്‍ ഞാന്‍ ഉള്‍പ്പെട്ടെന്ന വാര്‍ത്ത വരുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഞാന്‍. ഉടനെ അമ്മയെ വിളിച്ചു.

അമ്മയോട് സംസാരിക്കവെ എനിക്ക് കണ്ണീരടക്കാനായില്ല. ഈ നിമിഷത്തിനായാണ് അവര്‍ കാത്തിരുന്നത്. കുടുംബത്തിന് നല്ലൊരു ജീവിതം സമ്മാനിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കടം വാങ്ങിയാണ് എനിക്ക് വേണ്ട പണം അമ്മ തന്നിരുന്നത്- റിങ്കു സിംഗ് പറഞ്ഞു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ