സാം കറന്‍ വക പാകിസ്ഥാന് ഷോക്കടി, ഇനി എല്ലാം ബോളർമാരുടെ കൈയിൽ

സെമി ഫൈനലിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്മാരെ 169 റൺസിൽ ഒതുക്കാമെങ്കിലാണോ ഞങ്ങൾക്ക് പാകിസ്ഥാൻ എന്ന രീതിയിലായിരുന്നു ഇന്ന് ഇംഗ്ലണ്ട് ബോളറുമാർ ഫൈനലിൽ പന്തെറിഞ്ഞത്. ടോസ് നേടിയ ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തത് വെറുതെ അല്ല, അയാൾക്ക് അയാളുടെ ബോളറുമാരുടെ കഴിവിനെ അത്രക്ക് വിശ്വാസം ആയിരുന്നു. സാം കറൺ എന്ന ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ഒരിക്കൽകൂടി ആറാടിയപ്പോൾ പാകിസ്ഥാന് നേടാനായത് 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രം.

ബാബർ- റിസ്‌വാൻ സഖ്യം കരുതലോടെ തുടങ്ങുന്ന കാഴ്ചയാണ് ഇന്നിംഗ്സ് ആദ്യം കണ്ടത്. എന്നാൽ മികച്ച റൺ റേറ്റിൽ പാകിസ്താനെ മുന്നേറ്റം നടത്താൻ ഇംഗ്ലണ്ട് ബോളറുമാർ സഹായിച്ചില്ല. അതിനിടയിൽ 15 റൺസെടുത്ത റിസ്‌വാൻ പുറത്ത്,സാം കറൺ ആയിരുന്നു വിക്കറ്റ് എടുത്തത്. തൊട്ടുപിന്നാലെ മൊഹമ്മദ് ഹാരീസിനെ ആദിൽ റഷീദ് പുറത്താക്കിയതോടെ പാകിസ്ഥാൻ തകർച്ചയെ നേരിട്ടു . ബാബർ ഒരറ്റത്ത് നിന്ന് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ബോളറുമാരുടെ അച്ചടക്കം അയാളെ അതിൽ നിന്ന് തടഞ്ഞു. റഷീദ് ബാബറിനെയും മടക്കി. 32 റൺസ് തരാം എടുത്തു.

ഷാൻ മസൂദ് നടത്തിയ മികച്ച ആക്രമം ബാറ്റിംഗ് മാത്രമാണ് പാകിസ്താനെ 130 കടക്കാൻ സഹായിച്ചത് . 38 റൺസെടുത്ത മസൂദ് മാത്രമാണ് ഇംഗ്ലീഷ് ആക്രമണത്തെ ഭയക്കാതെ കളിച്ചത്. എന്തായാലും ഇംഗ്ലണ്ട് നായകൻ വിചാരിച്ച റൺസ് പോലും എടുക്കാൻ പാകിസ്തനായിട്ടില്ല. സാം 4 ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നേടിയത് 3 വിക്കറ്റ്. റഷീദ്, ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക