റിഷഭ് പന്തിന്റെ തിരിച്ചുവരവ് തിയതി സ്ഥിരീകരിച്ചു, മടങ്ങി വരവിൽ ക്യാപ്റ്റൻ: റിപ്പോർട്ട്

ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ് റിഷഭ് പന്ത്. എന്നിരുന്നാലും, ജൂലൈയിൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ കാലിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തായതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ അദ്ദേഹം കളിക്കുന്നില്ല. ടീം മാനേജ്‌മെന്റും ആരാധകരും ഉൾപ്പെടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴും അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹം കളത്തിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് തോന്നുന്നു. അതും ഒരു ക്യാപ്റ്റനെന്ന നിലയിൽ.

2025-26 രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട് മത്സരത്തിനുള്ള ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രഖ്യാപിച്ച 25 അംഗ ഡൽഹി ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 5 ന് ഹിമാചൽ പ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ ഡൽഹിക്ക് വേണ്ടി പന്ത് കളിക്കളത്തിൽ തിരിച്ചെത്തും.

ഡൽഹിയുടെ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരമാണിത്. ആ മത്സരത്തിൽ അദ്ദേഹം തന്റെ ആഭ്യന്തര ടീമിനെ നയിക്കും. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പൂർണ്ണമായും ഫിറ്റ്നസ് നേടുക എന്നതാണ് പന്തിന്റെ ലക്ഷ്യം എന്നതിനാൽ ഇത് അദ്ദേഹത്തിന് ഒരു പരീക്ഷണമായിരിക്കും.

ഹിമാചൽ പ്രദേശിനെതിരായ രണ്ടാം മത്സരത്തിൽ ഋഷഭ് പന്ത് ക്യാപ്റ്റനാകുമെങ്കിലും, ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരിക്കുന്നത് ആയുഷ് ബഡോണിയാണ്. ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയെ നയിക്കുക ആയുഷ് ബഡോണി ആയിരിക്കും, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയി യാഷ് ദുൽ നിയമിതനായി.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ