IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം ആവേശകരമായ കാഴ്ചവിരുന്നാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ ബാറ്റിങ്ങില്‍ 111 റണ്‍സിന് പഞ്ചാബിനെ ഓള്‍ഔട്ടാക്കിയ കൊല്‍ക്കത്ത അനായാസം മത്സരത്തില്‍ ജയിച്ചുകയറുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് കളി മാറുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. നാല് വിക്കറ്റുമായി യൂസവേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് നേടി മാര്‍ക്കോ യാന്‍സനും മത്സരം പഞ്ചാബിന് അനുകൂലമാക്കി. അവസാനം റസലിനെ ബോള്‍ഡാക്കി യാന്‍സനാണ് പഞ്ചാബ് കിങ്‌സിന് വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത ടീം 15.3 ഓവറില്‍ 95 റണ്‍സിനാണ് എല്ലാവരും തകര്‍ന്നടിഞ്ഞത്.

ത്രില്ലിങ് മാച്ചില്‍ തന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് പറയുകയാണ് മത്സരശേഷം പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ്. “എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും മുകളിലാണ്. എനിക്ക് ഇപ്പോള്‍ 50 വയസായി. ഇതുപോലുളള കൂടുതല്‍ മത്സരങ്ങള്‍ ഇനി താങ്ങാന്‍ കഴിയില്ല. 112 റണ്‍സ് പ്രതിരോധിച്ച് 16 റണ്‍സ് ജയമാണ് ഞങ്ങള്‍ നേടിയത്. മത്സരത്തിന്റെ പകുതിയായപ്പോഴാണ് ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇതുപോലുളള വളരെ ചെറിയ ചേസുകളാണ് ചിലപ്പോള്‍ എറ്റവും ബുദ്ധിമുട്ടുളളതെന്ന്, പോണ്ടിങ് പറഞ്ഞു.

ഈ പിച്ചില്‍ കളിക്കുകയെന്നത് ബാറ്റര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പോണ്ടിങ് പറയുന്നു. ഈ വിക്കറ്റ് ഒരിക്കലും എളുപ്പമായിരുന്നില്ല, മത്സരത്തിലുടനീളം ഇത് നിങ്ങള്‍ക്ക് കാണാമായിരുന്നു. തീര്‍ച്ചയായും പിടിച്ചുനിന്നു. പക്ഷേ ഇന്ന് രാത്രി ചാഹലിന്റെ കാര്യമോ, എത്ര മികച്ച ബോളിങ് ആയിരുന്നു അത്, പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ