ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ മേഘാലയയ്ക്ക് എതിരേ ഇരട്ടവിക്കറ്റ് നേട്ടം ; ശക്തമായ തിരിച്ചുവരവ് നടത്തി ശ്രീശാന്ത് 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്് ക്രിക്കറ്റില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയെങ്കിലും രഞ്ജി ട്രോഫിയില്‍ പോരാട്ടം തുടര്‍ന്ന്് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. മേഘാലയയ്ക്ക്് എതിരേ ആദ്യമത്സരത്തില്‍ രണ്ടു വിക്കറ്റ് നേട്ടവുമായിട്ടാണ് താരത്തിന്റെ മട്ങ്ങി വരവ്. ശ്രീശാന്ത് നേതൃത്വം നല്‍കുന്ന ബൗളര്‍മാരുടെ മികവില്‍ കേരളം 148 റണ്‍സിന് മേഘാലയയുടെ ആദ്യ ഇന്നിംഗ്‌സ് കര്‍ട്ടനിടുകയും ചെയ്തു.

മേഘാലയ ബാറ്റ്‌സ്മാനായ ആര്യന്‍ ബോറയെയും ചെംഗം സാംഗ്മയേയുമാണ് ശ്രീശാന്ത്് വീഴ്ത്തിയത്. ഒരു റണ്‍സ് എടുത്ത ബോറയെ ശ്രീശാന്ത് വിഷ്ണുവിനോദിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പൂജ്യത്തിന് സാംഗ്മയേയും ശ്രീശാന്ത് വിഷ്ണുവിനോദിന്റെ കയ്യിലെത്തിച്ചു. മത്സരത്തില്‍ ടോസ് നേടിയ കേരളനായകന്‍ സച്ചിന്‍ബേബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ 11.4 ഓവറു എറിഞ്ഞ ശ്രീശാന്ത് 40 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ മൂന്ന് വിക്കറ്റുകളം ബേസില്‍ തമ്പി ഒരു വിക്കറ്റും ഏദന്‍ ടോം നാലു വിക്കറ്റും വീഴ്ത്തി.
കേരളത്തിന്റെ ബൗളിങ് ആക്രമണത്തിനെതിരേ 93 റണ്‍സ് എടുത്ത മേഘാലയ ക്യാപ്റ്റന്‍ പുനീത് ബിഷ്തിനൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ കിഷന്‍ ലിങ്ദോ (26), ചിരാഗ് ഖുരാന (15) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ശ്രീശാന്തിന്റെ ശക്തമായ മടങ്ങിവരവായിരുന്നു മത്സരത്തിന്റെ പ്രത്യേകത.

ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തിലകപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ശ്രീശാന്ത് ബിസിസിഐയ്ക്ക് എതിരേ നിയമപോരാട്ടം നടത്തിയാണ് മടങ്ങിവരവ് സാധ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ രഞ്ജിട്രോഫിയില്‍ എത്തിയെ്ങ്കിലും കോവിഡ് അദ്ദേഹത്തിന്റെ ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തടസ്സം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ഈ സീസണില്‍ താരത്തിന് മടങ്ങി വരവ് സാധ്യമായത്. ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ 50 ലക്ഷം അടിസ്ഥാന വിലയിട്ടെ്്ങ്കിലും താരത്തിനായി ഒരു ഫ്രാഞ്ചൈസികളും രംഗത്ത് വന്നിരുന്നില്ല.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി