'ഗാബ ടെസ്റ്റില്‍ ഞാന്‍ ഒരു ഉപദേശത്തിനും മുതിര്‍ന്നില്ല, എന്നാല്‍ ആ രണ്ടു പേര്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു'

ഇന്ത്യന്‍ ടീമിന്റെ വിഖ്യാതമായ ഗാബ ടെസ്റ്റ് വിജയത്തില്‍ വെളിപ്പെടുത്തലുമായി അന്നത്തെ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റിന്റെ അവസാന ദിനം താരങ്ങള്‍ക്ക് ഉപദേശങ്ങളൊന്നും തന്നെ നല്‍കാന്‍ താന്‍ മുതിര്‍ന്നില്ലെന്നും എന്നാല്‍ റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ഉറപ്പിച്ചിരുന്നെന്നും ശാസ്ത്രി പറഞ്ഞു.

‘ഗാബ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ നമ്മള്‍ നേടിയ വിജയം അവിശ്വസനീയം തന്നെയായിരുന്നു. പ്രത്യേകിച്ചും അവസാന ദിവസമാണ് ഇന്ത്യ റണ്‍ചേസിനൊടുവില്‍ ജയം സ്വന്തമാക്കിയത്. ടീ ബ്രേക്കില്‍ നമ്മള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കെ റിഷഭ് പന്തിനോടു ഞാന്‍ എന്തെങ്കിലും പറയുന്നതില്‍ ഒരു അര്‍ഥവുമില്ലായിരുന്നു, അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒരു നിര്‍ദേശവും താന്‍ നല്‍കിയിരുന്നില്ല.’

‘ടീ ബ്രേക്കിനിടെ റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും പുറത്ത് നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കണ്ടു. ഞാന്‍ ഇതു കണ്ട് കുറച്ചു നേരം അവിടെ നില്‍ക്കുകയും രണ്ടു പേരുടെയും സംഭാഷണം കേട്ട ശേഷം, ശരി നടക്കട്ടെയെന്നു മാത്രമേ അവരോടു ഞാന്‍ പറഞ്ഞുള്ളൂ. അവരുടെ സംഭാഷണത്തില്‍ ഇടപെടാനോ എന്തെങ്കിലും ഉപദേശം നല്‍കാനോയൊന്നും ഞാന്‍ മുതിര്‍ന്നില്ല.’

ഇന്ത്യ ഇനി എവിടെയൊക്ക ജയിച്ചാലും, ഈ മഹാവിജയത്തിന്‍റെ തട്ട് താണ് തന്നെയിരിക്കും!

‘ഗില്ലും റിഷഭും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്ന് എനിക്കറിയാമായിരുന്നു. അതു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ തോറ്റേക്കാം. പക്ഷെ നിങ്ങള്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ കൊള്ള. അതാണ് ഇന്ത്യ അന്നു നടത്തിയത്’ ശാസ്ത്രി പറഞ്ഞു.

പല സീനിയര്‍ താരങ്ങളുമില്ലാതെയായിരുന്നു അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യഅവിടെ അദ്ഭുത വിജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ ഇന്ത്യയുടെ ഹീറോസ് ഗില്ലും പന്തുമായിരുന്നു. ഗില്‍ 91 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പുറത്താവാതെ 89 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ