രവി ബിഷ്ണോയ് വ്യത്യസ്തനാണ്, എന്നാല്‍ അക്സര്‍ പട്ടേല്‍...; വിലയിരുത്തലുമായി മുത്തയ്യ മുരളീധരന്‍

ഇന്ത്യന്‍ യുവ സ്പിന്‍ ബോളര്‍മാരായ അക്സര്‍ പട്ടേലിനും രവി ബിഷ്ണോയിക്കും വന്‍ പ്രശംസയുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലുടനീളം പന്ത് കൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി പരമ്പര പൂര്‍ത്തിയാക്കുകയും ചെയ്തു.

മികച്ച സ്പിന്‍ ബോളര്‍മാരാല്‍ ഇന്ത്യ എന്നും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് ജിയോ സിനിമയില്‍ സംസാരിക്കവേ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. വേഗത്തില്‍ പന്തെറിയുന്ന ബിഷ്ണോയി മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് വളരെ വ്യത്യസ്തനാണെന്നു പറഞ്ഞ അദ്ദേഹം അക്‌സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും പ്രശംസിച്ചു.

ഇന്ത്യയ്ക്ക് എല്ലാ തലമുറയിലും എല്ലായ്പ്പോഴും ഒരു നല്ല സ്പിന്നുണ്ട്. അനില്‍ കുംബ്ലെ മുതല്‍ അശ്വിന്‍ വരെ. ഇപ്പോള്‍ വന്ന യുവാക്കളെ നിങ്ങള്‍ കാണുന്നു. മറ്റേതൊരു ലെഗ് സ്പിന്നര്‍മാരില്‍ നിന്നും വ്യത്യസ്തനാണ് ബിഷ്‌ണോയ്. അവന്‍ വേഗത്തില്‍ പന്തെറിയുകയും പന്ത് സ്ലൈഡുചെയ്യുകയും ചെയ്യുന്നു.

കൃത്യതയാണ് അക്‌സറിന്റെ കാര്യത്തില്‍ ചൂണ്ടിക്കാണിക്കാവുന്നത്. എന്നാല്‍ പന്തിന്റെ വലിയ സ്പിന്നില്ല. വാഷിയും സമാനമാണ്, കാരണം അവന്റെ പന്തുകളും കൂടുതല്‍ തിരിയുന്നില്ല. എന്നാല്‍ വളരെ കൃത്യവും വേഗവുമുള്ളതാണ്- മുരളീധരന്‍ പറഞ്ഞു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്