IPL 2025: 10 കോടി ഞങ്ങള്‍ തരാം, ഇനി ഒരിക്കലും ആ ടീമില്‍ കളിക്കരുത്, ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ നല്‍കിയ വാഗ്ദാനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതാരം

ഐപിഎല്‍ 2025ല്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മോശമല്ലാത്ത പ്രകടനമാണ് ഈ സീസണിലും കാഴ്ചവയ്ക്കുന്നത്. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് അവര്‍ക്കുളളത്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൊല്‍ക്കത്തയ്ക്കായി കളിച്ച് ഇന്ത്യന്‍ ടി20 ടീമില്‍ വരെ എത്തിയ താരമാണ് രമണ്‍ദീപ് സിങ്. ഓള്‍റൗണ്ടറായ താരം ഐപിഎലില്‍ ശ്രദ്ധേയ പ്രകടനമാണ് മുന്‍ സീസണുകളില്‍ എല്ലാം കാഴ്ചവച്ചത്. കഴിഞ്ഞ ലേലത്തില്‍ നാല്‌ കോടി രൂപയ്ക്കാണ് കെകെആര്‍ ടീം രമണ്‍ദീപിനെ നിലനിര്‍ത്തിയത്.

അതേസമയം ലേലത്തിന് മുന്‍പ് മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും തനിക്ക് ഓഫറുകള്‍ വന്നിരുന്നതായി തുറന്നുപറയുകയാണ് യുവതാരം. “കൊല്‍ക്കത്തയില്‍ തുടരരുതെന്നും ഒമ്പത് മുതല്‍ 10 കോടി വരെ തരാം ഞങ്ങളുടെ ടീമില്‍ ചേരൂ എന്നും പറഞ്ഞാണ് ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചതെന്നാണ് രമണ്‍ദീപ് പറഞ്ഞത്. എന്നാല്‍ ഔ ഓഫറുകളെല്ലാം വേണ്ടെന്നുവച്ച് തനിക്ക് നിരവധി അവസരങ്ങള്‍ തന്ന ടീമിനൊപ്പം തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഒരു ടീം തന്നെ നിലനിര്‍ത്തുന്നത് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്ന് രമണ്‍ദീപ് പറയുന്നു. നിരവധി ടീമുകള്‍ എന്നോട് പറഞ്ഞു, ഞങ്ങള്‍ നിന്നെ ടീമിലെടുക്കാം. 9-10 കോടി വരെ തരാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ വിശ്വസ്തത എനിക്ക് വളരെ പ്രധാനമാണ്”, താരം പറഞ്ഞു.

“ലേലത്തിന് മുന്‍പ് ഞങ്ങള്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നവരുടെ പദ്ധതികളില്‍ രമണ്‍ദീപ് ഉണ്ടെന്ന് കൊല്‍ക്കത്ത ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ്‌ എന്നോട് പറഞ്ഞു. എന്താണ് നിങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ലേലത്തില്‍ പോവുകയാണെങ്കില്‍ ടീമിലെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ എന്നെ നിലനിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ലേലത്തില്‍ ഉള്‍പ്പെട്ടാല്‍ നിങ്ങള്‍ ഏത് ടീമില്‍ ആയിരിക്കും എത്തുകയെന്ന് യാതൊരു ഉറപ്പുമില്ല. കെകെആറിനെ വിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കുറച്ച് കോടി രൂപയുടെ കുറവ് ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. അവരുടെ വാക്ക് മാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു”, രമണ്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി