'ഇന്ത്യ, ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് പരമ്പരയിലെ സാധ്യത പ്ലെയിംഗ് 11 ഇവർ'; തിരഞ്ഞെടുത്ത് ആരാധകർ

ഈ മാസം നടക്കാൻ പോകുന്ന ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ റെഡ് ബോൾ ഇനത്തിലേക്ക് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷബ് പന്ത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷബ് പന്ത് (വി.കെ.), ധ്രുവ് ജുറൽ (വി.കെ.), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്. , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.

മത്സരത്തിൽ ഓപ്പണിങ് ബാറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമയും, യശസ്‌വി ജൈസ്വാളും തന്നെ ആകും എന്നത് ഉറപ്പാണ്. ആക്രമിച്ച് കളിക്കുന്ന സ്വഭാവം ഉള്ള താരങ്ങളാണ് ഇരുവരും. അത് കൊണ്ട് ജയ്‌സ്വാളിന്റെ കൂട്ടുകെട്ട് റൺസ് ഉയർത്താൻ സഹായകരമാകും. മൂന്നാം ബാറ്റ്‌സ്മാനായി വരുന്നത് ശുഭ്മാൻ ഗിൽ ആണ്. ഈ മത്സരം ഗില്ലിനെ സംബന്ധിച്ച് വളരെ നിർണയകമാണ്. മോശമായ ഫോമിൽ ഉണ്ടായിട്ടും താരത്തിനെ ടീമിൽ എടുത്തതിൽ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. നാലാം ബാറ്റ്‌സ്മാനായി വിരാട് കോലി തന്നെ ആകും ഇറങ്ങുക. അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുൽ. പക്ഷെ വിക്കറ്റ് കീപ്പർ ആയിട്ട് അദ്ദേഹത്തിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. അഥവാ കീപ്പർ റോളിലേക്ക് താരത്തെ പരിഗണിച്ചാൽ റിഷബ് പന്തിന് അവസരം നഷ്ടമാവുകയും പകരം സർഫ്രാസ് ഖാനിനെ പരിഗണിക്കുകയും ചെയ്യും.

ആറാം സ്ഥാനത്ത് റിഷബ് പന്ത് അല്ലെങ്കിൽ സർഫ്രാസ് ഖാൻ. ഏഴാം നമ്പറിൽ കളിക്കുന്നത് ആർ.അശ്വിൻ തന്നെ ആണെന്നത് ഉറപ്പാണ്. എട്ടും ഒൻപതും സ്ഥാനങ്ങളിൽ രവീന്ദ്ര ജഡേജയും, അക്‌സർ പട്ടേലും ഇറങ്ങും എന്നതും ഉറപ്പാണ്, കാരണം സ്പിന്നർമാർ ഓൾറൗണ്ടർസ് ആയിരിക്കണം എന്നാണ് ഗംഭീർ പദ്ധതി ഇടുന്നത്. ഇതോടെ ബാറ്റിംഗിൽ ടോപ് ഓർഡർ പരാജയപ്പെട്ടാലും ഓൾറൗണ്ടർസ് മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ റൺസ് സ്കോർ ചെയ്യാൻ സാധിക്കും.

ഇത്തവണ പേസ് ബോളിങ്ങിൽ രണ്ട് പേരെ മാത്രമായിരിക്കും ഗംഭീർ ഉപയോഗിക്കുക. അതിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും എന്നത് ഉറപ്പാണ്. പത്താം നമ്പറിൽ അദ്ദേഹത്തിനാണ് അവസരം ലഭിക്കുന്നത്. അവസാന ബോളിങ് ഓപ്‌ഷൻ ആയിട്ട് മുഹമ്മദ് സിറാജിനായിരിക്കും അവസരം ലഭിക്കാൻ സാധ്യത കൂടുതൽ. ടെസ്റ്റിൽ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് അദ്ദേഹം. ഇതാണ് ആരാധകർ സോഷ്യൽ മീഡിയ വഴി തിരഞ്ഞെടുത്ത പ്ലെയിങ് ഇലവൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ