'​ഇന്ത്യ വേണമെങ്കിൽ കളിക്കാൻ വന്നാൽ മതി'; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

ഈ കഴിഞ്ഞ ടി-20 ലോകകപ്പ് ചാമ്പ്യൻഷിപ്പ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. നിലവിലെ ഏറ്റവും ശക്തരായ ടീമും ഇന്ത്യ ആണ്. ഇനി രോഹിതിന്റെ കീഴിൽ ഇറങ്ങാൻ ഇരിക്കുന്ന ടീം അടുത്ത 2025 ചാമ്പ്യൻസ് ട്രോഫി നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ബിസിസിഐ ഓദ്യോഗീകമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ബിസിസിഐയുടെ അനുമതി ലഭിച്ചാലും ഇന്ത്യൻ സർക്കാരിന്റെ കൂടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പാകിസ്താനിലേക്ക് പോകാൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ ഉള്ള സാധ്യത കുറവാണ്. അടുത്ത വർഷം ന‍ടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പാക്ക് മുൻ ക്രിക്കറ്റ് താരം സഖ്‍ലെൻ മുഷ്താഖ് പറഞ്ഞിരിക്കുകയാണ്.

സഖ്‍ലെൻ മുഷ്താഖ് പറഞ്ഞത് ഇങ്ങനെ:

കഴിഞ്ഞ രണ്ട് തവണയും പാകിസ്ഥാൻ താരങ്ങൾ അങ്ങോട്ട് വന്നു. ഇതിൽ അവർക്ക് വന്നാൽ എന്താ കുഴപ്പം. ടീമിനെ അയക്കേണ്ട ചുമതല ഐഐസിയുടേതാണ്. അവർ നോക്കിക്കോളും. ഇന്ത്യൻ ടീം വേണമെങ്കിൽ ഇങ്ങോട്ടു വരട്ടെ, വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇത് ഐസിസി നടത്തുന്ന ടൂർണമെന്റാണ്. ഇന്ത്യ കളിക്കാൻ തയാറായില്ലെങ്കിൽ അവർ നോക്കിക്കോളും’’ മുഷ്താഖ് പറഞ്ഞത് ഇങ്ങനെ.

സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തി ആണ് ഇന്ത്യയെ പാകിസ്താനിലേക്ക് ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ സമ്മതിക്കാത്തത്. വർഷങ്ങളായി ഇന്ത്യ പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് കളിക്കുന്നത്. അല്ലാതെ ഒരു സീരീസും അവർ കളിക്കുന്നില്ല. ലോക ക്രിക്കറ്റ് ആരാധകർക്ക് എന്നും ആവേശകരമായ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. അടുത്ത വർഷത്തെ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ സാമ്പത്തീകമായി അത് ഐസിസിയെ ബാധിക്കും. അത് കൊണ്ട് ഇന്ത്യയുടെ മത്സരം ഒരു ന്യുട്രൽ സ്റ്റേജിൽ നടത്താൻ വേണ്ടിയാണു ഇപ്പോൾ ഐസിസി ശ്രമിക്കുന്നത്. അതിനു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കൂടെ ലഭിക്കണം. ഉടൻ തന്നെ ഓദ്യോഗീകമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി