"ബംഗ്ലാദേശ് ഒരു ഇരയേ അല്ല ഇന്ത്യക്ക്"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.

പാകിസ്ഥാൻ ടീമിനെ തോൽപിച്ച ബംഗ്ലാദേശ് ടീം തന്നെ ആണോ ഇത് എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി. മത്സരത്തിലെ ബംഗ്ലാദേശിന്റെ മോശമായ പ്രകടനത്തെ വിമർശിച്ച് കൊണ്ടും, ഇന്ത്യൻ താരങ്ങളുടെ മികവിനെ വാനോളം പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

” സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഇന്ത്യക്ക് ഒരു ഇരയല്ലാത്ത ടീം ആണ് ബംഗ്ലാദേശ്. അടുത്ത മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ അവസാനത്തെ ടി-20 മത്സരത്തിന് വേണ്ടി ഇന്ത്യയ്ക്ക് ചെറിയ പിള്ളേരെ വെച്ച് കളിപ്പിക്കാം. പാകിസ്താനെ വൈറ്റ് വാഷ് ചെയ്യ്ത ബംഗ്ലാദേശ് ടീം തന്നെയാണോ ഇത് എന്ന എനിക്ക് ഇപ്പോൾ സംശയമാണ്”

ബാസിത് അലി തുടർന്നു:

” ടെസ്റ്റ് സീരീസിൽ നിങ്ങൾ കണ്ടതല്ലേ അവർ എത്ര മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്ന്. മഴയ്ക്ക് പോലും പാകിസ്ഥാൻ ടീമിനെ രക്ഷിക്കാനായില്ല. എന്നാൽ പാകിസ്ഥാൻ അല്ല ഇന്ത്യ. ആദ്യ ടി-20 കൊണ്ട് അവർക്ക് അത് മനസിലായി കാണും. ടീമിലെ പ്രധാന താരങ്ങളായ ശുഭമന് ഗിൽ, ജയ്‌സ്വാൾ, പന്ത് എന്നിവർ പോലും കളിക്കാൻ ഉണ്ടായിരുന്നില്ല. എന്നിട്ടും ബംഗ്ലാദേശ് പരാജയപെട്ടു” ബാസിത് അലി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക