പഞ്ചാബ് കിംഗ്സ് 135-ല്‍ ഒതുങ്ങി; വിജയം ഉറപ്പിക്കാന്‍ മുംബൈ

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഉന്നമിടുന്ന പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന് 135 എന്ന സ്‌കോര്‍ കുറിച്ചു. രണ്ട് വിക്കറ്റ് വീതം പിഴുത പേസര്‍ ജസ്പ്രീത് ബുംറയും ഓള്‍ റൗണ്ടര്‍ കെയ്‌റണ്‍ പൊള്ളാര്‍ഡുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് ആക്രമണത്തെ നയിച്ചത്.

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം ഏറെക്കുറെ ശരിയായി എന്ന് കണക്കാക്കാം. 29 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 42 റണ്‍സെടുത്ത് എയ്ദന്‍ മര്‍ക്രാം മാത്രമേ മുംബൈ ബോളര്‍മാരെ അല്‍പ്പമെങ്കിലും വെല്ലുവിളിച്ചുള്ളൂ. പഞ്ചാബി ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ (21), ദീപക് ഹൂഡ (28), മന്‍ദീപ് സിംഗ് (15), ഹര്‍പ്രീത് ബ്രാര്‍ (14*) എന്നിവരും രണ്ടക്കം കടന്നു.

വിന്‍ഡീസ് വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്‌ലും (1) നിക്കോളസ് പൂരനും (2) നിറംമങ്ങിയത് പഞ്ചാബ് കിങ്‌സിന് തിരിച്ചടിയായി. മുംബൈ ബോളര്‍മാരില്‍ ക്രുണാല്‍ പാണ്ഡ്യക്കും രാഹുല്‍ ചഹാറിനും ഓരോ വിക്കറ്റ് വീതം സ്വന്തമായി.

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി