കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

തന്റെ ക്രിക്കറ്റ് കരിയറിലെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നും വരെ 25കാരനായ താരം ഒഴിവാക്കപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് ക്രിക്കറ്റിനോടുളള തന്റെ താൽപര്യം കുറഞ്ഞതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. തെറ്റായ ആളുകളുമായി കൂട്ടുകൂടിയതോടെ തന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറി പൂർണമായും പുറത്ത് ചെലവഴിക്കുന്നതിലേക്ക് ആയി മാറിയെന്നും ഷാ പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. ജീവിതത്തിൽ നിരവധി തെറ്റായ തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ക്രിക്കറ്റിനായി ഞാൻ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചതെന്ന് എനിക്ക് തോന്നുന്നു. മുമ്പ്, മൂന്നോ നാലോ മണിക്കൂർ വരെ നെറ്റ്സിൽ താൻ ബാറ്റ് ചെയ്യാറുണ്ടായിരുന്നു, 2023 വരെ എന്റെ ദിവസത്തിന്റെ പകുതിയും ഗ്രൗണ്ടിൽ ചെലവഴിക്കുമായിരുന്നു, എന്നാൽ അതിനുശേഷം, അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾ ഞാൻ പരിഗണിക്കാൻ തുടങ്ങി. ചില തെറ്റായ സുഹൃത്തുക്കളെ ഞാൻ ഉണ്ടാക്കി, അവർ എന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ തുടങ്ങി. ആ സമയത്ത് ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു”, പൃഥ്വി ഷാ പറയുന്നു.

“എന്നാൽ ഇപ്പോൾ‌ സൗഹൃദങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും ഞാൻ അകലം പാലിച്ചിരിക്കുകയാണ്. കുറച്ചുനാളുകളായി പുറത്തുപോകാൻ പോലും ഇഷ്ടമല്ല. പാപ്പരാസികൾ അവിടെയുണ്ട്. നിങ്ങൾ ഒരു സാധാരണ റെസ്റ്റോറന്റിൽ പോയാലും അവർ അവിടെയുണ്ട്. എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് ഞാൻ എപ്പോഴും പുറത്താണ് എന്നതാണ്. പക്ഷേ അത് ഒരു കുടുംബ അത്താഴത്തിന് വന്നതാണെന്നോ അതോ ഞാൻ പരിശീലനത്തിനായി പുറത്തുവന്നതാണെന്നോ എന്നൊന്നും അവർ നോക്കുന്നില്ല”, ഷാ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ