കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

തന്റെ ക്രിക്കറ്റ് കരിയറിലെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നും വരെ 25കാരനായ താരം ഒഴിവാക്കപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് ക്രിക്കറ്റിനോടുളള തന്റെ താൽപര്യം കുറഞ്ഞതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. തെറ്റായ ആളുകളുമായി കൂട്ടുകൂടിയതോടെ തന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറി പൂർണമായും പുറത്ത് ചെലവഴിക്കുന്നതിലേക്ക് ആയി മാറിയെന്നും ഷാ പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. ജീവിതത്തിൽ നിരവധി തെറ്റായ തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ക്രിക്കറ്റിനായി ഞാൻ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചതെന്ന് എനിക്ക് തോന്നുന്നു. മുമ്പ്, മൂന്നോ നാലോ മണിക്കൂർ വരെ നെറ്റ്സിൽ താൻ ബാറ്റ് ചെയ്യാറുണ്ടായിരുന്നു, 2023 വരെ എന്റെ ദിവസത്തിന്റെ പകുതിയും ഗ്രൗണ്ടിൽ ചെലവഴിക്കുമായിരുന്നു, എന്നാൽ അതിനുശേഷം, അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾ ഞാൻ പരിഗണിക്കാൻ തുടങ്ങി. ചില തെറ്റായ സുഹൃത്തുക്കളെ ഞാൻ ഉണ്ടാക്കി, അവർ എന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ തുടങ്ങി. ആ സമയത്ത് ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു”, പൃഥ്വി ഷാ പറയുന്നു.

“എന്നാൽ ഇപ്പോൾ‌ സൗഹൃദങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും ഞാൻ അകലം പാലിച്ചിരിക്കുകയാണ്. കുറച്ചുനാളുകളായി പുറത്തുപോകാൻ പോലും ഇഷ്ടമല്ല. പാപ്പരാസികൾ അവിടെയുണ്ട്. നിങ്ങൾ ഒരു സാധാരണ റെസ്റ്റോറന്റിൽ പോയാലും അവർ അവിടെയുണ്ട്. എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് ഞാൻ എപ്പോഴും പുറത്താണ് എന്നതാണ്. പക്ഷേ അത് ഒരു കുടുംബ അത്താഴത്തിന് വന്നതാണെന്നോ അതോ ഞാൻ പരിശീലനത്തിനായി പുറത്തുവന്നതാണെന്നോ എന്നൊന്നും അവർ നോക്കുന്നില്ല”, ഷാ കൂട്ടിച്ചേർത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി