കടക്ക് പുറത്ത്.., ചുമതലയില്‍ മണിക്കൂറുകള്‍ മാത്രം, സല്‍മാന്‍ ബട്ടിന്റെ കസേര തെറിച്ചു

പിസിബി ചീഫ് സെലക്ടര്‍ വഹാബ് റിയാസിന്റെ കണ്‍സള്‍ട്ടന്റായി നിയമിതനായി മണിക്കൂറുകള്‍ക്കകം സല്‍മാന്‍ ബട്ടിനെ ആ സ്ഥാനത്ത് നിന്ന് നീക്കി. 2010ലെ കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തിലെ പ്രതിനായകന്‍മാരില്‍ ഒരാളായ ബട്ടിനെ തലപ്പത്തേക്ക് കൊണ്ടുവന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും മാധ്യമ തിരിച്ചടിയും ഉണ്ടായതിന് പിന്നാലെയാണ് ബട്ടിനെ പുറത്താക്കിയത്. സല്‍മാന്‍ ബട്ട് തന്റെ ടീമില്‍ കാണില്ല എന്ന് മുഖ്യ സെലക്ടര്‍ വഹാബ് റിയാസ് മാധ്യമങ്ങളെ അറിയിച്ചു.

ആളുകള്‍ എന്നെയും സല്‍മാന്‍ ബട്ടിനെയും കുറിച്ച് പലതരം കാര്യങ്ങള്‍ സംസാരിക്കുന്നു. അതിനാല്‍, ഞാന്‍ തീരുമാനം മാറ്റുകയാണ്. ഞാന്‍ ഇതിനകം സല്‍മാന്‍ ബട്ടുമായി സംസാരിച്ചു. അദ്ദേഹത്തിന് എന്റെ ടീമിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്- റിയാസ് ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചീഫ് സെലക്ടര്‍ വഹാബിന്റെ കണ്‍സള്‍ട്ടന്റ് അംഗങ്ങളായി ബട്ട്, കമ്രാന്‍ അക്മല്‍, റാവു ഇഫ്തിഖര്‍ അഞ്ജും എന്നിവരെ പിസിബി നിയമിച്ചത്. ഈ നീക്കം മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ക്രിക്കറ്റ് താരങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും തല്‍ക്ഷണം വിമര്‍ശനം നേരിട്ടു. 2010ലെ സ്പോട്ട് ഫിക്‌സിംഗ് അഴിമതിയില്‍ ബട്ടിന്റെ പങ്കാളിത്തം കാരണം, അത് ഒടുവില്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ വരെ അവസാനിപ്പിച്ചു.

2010ല്‍ പാക് ക്രിക്കറ്റിനെ പ്രതിരോധത്തിലാക്കിയ ഒത്തുകളി വിവാദത്തില്‍ മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കൊപ്പം സല്‍മാന്‍ ബട്ടും പ്രതിയായിരുന്നു. പാകിസ്ഥാനായി 33 ടെസ്റ്റും 78 ഏകദിനങ്ങളും 24 രാജ്യാന്തര ടി 20കളും കളിച്ച താരത്തെ ഒത്തുകളി വിവാദത്തോടെ ഐസിസി 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക