ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് കമ്മിന്‍സിന്റെ ആ തീരുമാനം; വിലയിരുത്തലുമായി ബട്ട്

ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ കാണിച്ച ഏറ്റവും വലിയ അബദ്ധം ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതാണെന്നു ബട്ട് വിലയിരുത്തി.

ഈ പിച്ചില്‍ ബോള്‍ സ്പിന്‍ ചെയ്യുമെന്നതു മനസ്സിലാക്കിയാണോ ആദ്യം ബാറ്റ് ചെയ്യാന്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തീരുമാനമെടുത്തത്? മല്‍സരം പുരോഗമിക്കവെ ബാറ്റിംഗ് വീണ്ടും കടുപ്പമാവുമെന്നും അവര്‍ കരുതിയിട്ടുണ്ടാവും. പക്ഷെ രാത്രിയിലെ മഞ്ഞുവീഴ്ച കണക്കിലെടുക്കാതെയാണ് ഓസീസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്.

ചെന്നൈയിലെ പിച്ച് ആര്‍ക്കും അപരിചിതമല്ല. ഇന്ത്യയുടെയും ഓസ്ട്രേലിയയുടേയുമെല്ലാം താരങ്ങള്‍ ഇവിടെ നേരത്തേ കളിച്ചിട്ടുള്ളതാണ്. ഈ മല്‍സരത്തിനു രണ്ട്-മൂന്ന് ദിവസങ്ങള്‍ മുമ്പ് തന്നെ ഇരുടീമുകളും ചെന്നൈയിലെത്തുകയും ഇവിടുത്തെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുകയും പരിശീലനം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ടാവും. രാത്രിയില്‍ എപ്പോഴായിരിക്കും മഞ്ഞുവീഴ്ച തുടങ്ങുകയെന്നും മനസ്സിലായിട്ടാവും.

പക്ഷെ ഓസ്ട്രേലിയക്കു പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പിഴവ് നേരിട്ടു. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ബോള്‍ ബാറ്റിലേക്കു വരുമെന്നും പിന്നീട് ബാറ്റിംഗ് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷെ ഇതു പാടെ പിഴയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ പരാജയത്തിനു ഏറ്റവം വലിയ കാരണവും ഈ പിഴവ് തന്നെ- ബട്ട് നിരീക്ഷിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക