ഏകദിന ലോകകപ്പ്: ബുംറയുടെ ബോള്‍ നേരിടുന്നതിനിടെ സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

സ്വന്തം മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ എല്ലാവരേയും മറികടന്ന് സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ തോല്‍വി അറിയാത്ത ഏക ടീം ഇന്ത്യയാണ്. ഇതുവരെ കളിച്ച 8 മത്സരങ്ങളും ജയിച്ച് 16 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.

ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തിന് ടീം ഇന്ത്യ തയ്യാറാണ്. ഇന്ത്യന്‍ ടീം തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ നേരിടും. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരഫലത്തോടെ പോയിന്റ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഒരു തോല്‍വി പോലുമില്ലാതെ ലീഗ് ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക് ജയിച്ചേ തീരൂ.

നിലവിലെ ഫോം നോക്കുമ്പോള്‍, നെതര്‍ലന്‍ഡിനെതിരായ ടീം ഇന്ത്യയുടെ വിജയം അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. എന്നാല്‍ ഈ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലന സെഷനില്‍ ഇന്ത്യന്‍ ക്യാമ്പില്‍ അല്‍പം ആശങ്കയുണ്ടായി. യുവ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന് നെറ്റ്സില്‍ പരിക്കേറ്റു. പേസ് ഗണ്‍ ജസ്പ്രീത് ബുംറ എറിഞ്ഞ പന്ത് നേരിടുന്നതിനിടെയാണ് കിഷന് പരിക്കേറ്റത്.

ബുംറയുടെ ഒരു ഷോര്‍ട്ട് ബോള്‍ കിഷന്റെ വയറ്റില്‍ ശക്തമായി തട്ടി. ഇതോടെ കടുത്ത വേദനയില്‍ ഇഷാന്‍ കിഷന്‍ നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ താരം പ്രാക്ടീസ് നിര്‍ത്തി. ഇതോടെ ടീം ഇന്ത്യ ക്യാമ്പില്‍ അല്‍പ്പം ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ബുംറയ്ക്കൊപ്പം കിഷന്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ബുധനാഴ്ച പരിശീലനത്തില്‍ പങ്കെടുത്തു.

ഈ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇഷാന്‍ കിഷന്‍ കളിച്ചത്. അതിനു ശേഷം ശുഭ്മാന്‍ ഗില്ലിന്റെ രംഗപ്രവേശത്തോടെ കിഷന് വീണ്ടും അന്തിമ ടീമില്‍ ഇടം ലഭിച്ചില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക