ഏകദിന ലോകകപ്പ്: ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം പ്രതിസന്ധിയില്‍, അവസാന നിമിഷം റദ്ദാക്കാന്‍ സാധ്യത

ഏകദിന ലോകകപ്പിലെ ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെ അപ്രതീക്ഷിത പ്രതിസന്ധി. ഡല്‍ഹിയിലെ വായു മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നതാണ് ആശങ്കകള്‍ വഴിതുറന്നിരിക്കുന്നത്. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അവരുടെ പരിശീലന സെഷന്‍ റദ്ദാക്കിയതോടെ സ്ഥിതിഗതികള്‍ വഷളായി.

മലിനീകരണ പ്രശ്നത്തിനിടയില്‍ ഡല്‍ഹിയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ശ്രീലങ്കയും ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകള്‍ക്കിടയിലും, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) മത്സരം മാറ്റുന്നതിനെ കുറിച്ചൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിശീലനം നടത്താന്‍ പോലും താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തപ്പോള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറും എയര്‍ പ്യൂറിഫയറും സ്ഥാപിച്ച് വിദഗ്ദാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് ഐസിസി. ശ്രീലങ്ക ബംഗ്ലാദേശ് മല്‍സരം നടത്തണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക മാച്ച് ഓഫീഷ്യല്‍സായിരിക്കും. മല്‍സരത്തിന് തൊട്ടുമുന്‍പുള്ള സാഹചര്യം പരിഗണിച്ചാകും തീരുമാനം. മല്‍സരം റദ്ദാക്കിയാല്‍ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും.

ഗെയിം ലഖ്നൗവിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം സുരക്ഷിതമല്ല. നിലവിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 350 ആണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക