ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്ക് തുറന്നുകാട്ടി മിസ്ബ ഉള്‍ ഹഖ്

ഏകദിന ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ ആറിലും ജയിച്ച് പോയിന്റ് പട്ടികയില്‍ രാജാക്കന്മാരായി തുടരുകയാണ് ഇന്ത്യ. ബാറ്റിംഗിലായാലും ബോളിംഗിലായാലും ഓരോ താരങ്ങളും അവസരത്തിനൊത്ത് ഉയുരുന്നു എന്നതാണ് ഇന്ത്യയെ അജയ്യരാക്കുന്നത്. എന്നാല്‍ ബാറ്റിംഗ് യൂണിറ്റില്‍ ശ്രേയസ് അയ്യരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്കും ഇതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് മുന്‍ നായകന്‍ മിസ്ബ ഉള്‍ ഹഖ്.

ഫിറ്റ് ആയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തും. കെ എല്‍ രാഹുല്‍ ഒരു ക്ലാസ് കളിക്കാരനാണ്. അവന്‍ അഞ്ചാം നമ്പറിലല്ല നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. ഹാര്‍ദിക് തിരിച്ചെത്തിയാല്‍ സൂര്യകുമാര്‍ യാദവിന് ആറാം നമ്പരില്‍ ബാറ്റ് ചെയ്യാം, ജഡേജ ഏഴിലും. അപ്പോള്‍ ശ്രേയസ് അയ്യരുടെ സെലക്ഷന്‍ ബുദ്ധിമുട്ടാകും. ഫാസ്റ്റ് ബൗളിംഗിനെതിരായ അദ്ദേഹത്തിന്റെ ശരാശരി ഏകദേശം 19-20 ആണ്.

ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ അയാള്‍ക്ക് കഴിയില്ല. ഷോര്‍ട്ട് ബോള്‍ ഒഴിവാക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നില്ല. അവന്റെ ഫ്രണ്ട് ഫൂട്ട് കാണുക. പ്രാരംഭ ചലനത്തിന് ശേഷം അത് എവിടെയും പോകുന്നില്ല. നിങ്ങളുടെ ബലഹീനത മുന്നില്‍ വരുമ്പോള്‍, എല്ലാ ടീമുകളും അത് മുതലെടുക്കും- മിസ്ബ പറഞ്ഞു.

പാകിസ്ഥാനെതിരായ അപരാജിത അര്‍ദ്ധ സെഞ്ച്വറി ഒഴികെ ശ്രേയസിന് ലോകകപ്പില്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് കളികളില്‍നിന്ന് 0, 25*, 53*, 19, 33, 4 എന്നങ്ങനെയാണ് ശ്രേയസിന്റെ പ്രകടനം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക