Ipl

എട്ടോവറില്‍ നൂറ് റണ്‍സ്, അവനെ കൂടെക്കൂട്ടാമെങ്കിലും കളിപ്പിക്കരുത്; നിര്‍ദ്ദേശവുമായി ആകാശ് ചോപ്ര

വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഉമ്രാന്‍ മാലിക്കിനെ ധൃതി പിടിച്ച് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവുമായി ആകാശ് ചോപ്ര. ഉടനെ തന്നെ താരത്തെ ഇന്ത്യൻ ടീമിലെടുക്കണം എന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ചോപ്ര പ്രതികരണം നടത്തിയത്.

മാലിക്കിനെ പോലെ ഒരു അപൂർവ പ്രതിഭയെ ഇന്ത്യ കരുതലോടെ വളർത്തിയെടുക്കണം എന്നും ചെറുപ്പക്കാരനെ വേഗം ടീമിലെടുക്കുന്നതിലൂടെ അദ്ദേഹത്തിന് സമ്മർദ്ദം കൂടുകയേ ഉള്ളു എന്നും ചോപ്ര പറഞ്ഞു.

“തിടുക്കത്തിൽ ടീമിൽ എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. (ടി20 ലോകകപ്പിനുള്ള ഉംറാൻ മാലിക്കിനെക്കുറിച്ച്). മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാൽ ഇപ്പോഴായാലും പിന്നീടായാലും രാജ്യത്തിന് വേണ്ടി കളിക്കുമെന്ന നിയമം ഇന്ത്യയിലുണ്ട്. എന്നാൽ തന്റെ അവസാന എട്ട് ഓവറിൽ നൂറ് റൺസ് വിട്ടുകൊടുത്തു. അവന് കുറച്ച് സമയം കൊടുക്കൂ. അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യട്ടെ , പക്ഷേ അന്താരാഷ്ട്ര ക്രിക്കട്ടിൽ ഉടനെ അവസരം നൽകേണ്ട സാഹചര്യമില്ല” ചോപ്ര പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിലും താരം നല്ല പ്രഹരം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സ്പീഡ് മാത്രം പോരെന്നും നല്ല സ്കിൽ വേണമെന്നും ക്രിക്കറ്റ് താരത്തോട് പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്