ഐ.പി.എല്‍ 2021: യു.എ.ഇയില്‍ കളിക്കാന്‍ അവരെത്തും

ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ താരങ്ങളുടെ കാര്യത്തില്‍ ഏറെ ആശങ്കയിലായിരുന്ന ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്.

സി.പി.എല്ലില്‍ കളിക്കുന്ന ഐ.പി.എല്‍ താരങ്ങളുടെ വരവ് ബി.സി.സി.ഐ ഇതിനോടം ഉറപ്പാക്കിയിട്ടുണ്ട്. ഈ താരങ്ങളെ ഐ.പി.എല്‍ രണ്ടാം ഭാഗത്തിന്റെ തുടക്കം മുതല്‍ ലഭിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റിനോട് പറഞ്ഞ് സി.പി.എല്‍ നേരത്തെ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബി.സി.സി.ഐ നീക്കം തുടങ്ങി കഴിഞ്ഞു.

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം.

യു.എ.ഇയിലാണ് ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങളും ഇവിടെത്തന്നെയായിരുന്നു നടന്നത്. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് മല്‍സരങ്ങളും നടക്കുക. 31 മത്സരങ്ങളാണ് ഇനിയും ടൂര്‍ണമെന്റില്‍ നടക്കാനുള്ളത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ