എന്റെ ബാറ്റ്, എന്റെ പന്ത്, എന്നാല്‍ നമുക്ക് പിന്നെ കാണാം.., ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ഐപിഎല്ലിനുവേണ്ടിയാണ് ഇന്ത്യ ടെസ്റ്റിനെ തള്ളിയതെന്ന് ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ നടപടി അസംബന്ധമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ അന്ത്യത്തിന്റെ ആരംഭമാണിത്. എല്ലാം ഐപിഎല്ലിനു വേണ്ടിയാണ്. എത്ര വിചാരിച്ചാലും അതിനെ എനിക്ക് ന്യായീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല- ഹാര്‍മിസണ്‍ പറഞ്ഞു.

വസ്തുതകള്‍ പൂര്‍ണമായും നമുക്ക് അറിയില്ല. എങ്കിലും മത്സരത്തിന് രണ്ടു മണിക്കൂറിന് മുന്‍പ് ടീം പിന്മാറിയാല്‍ അതിനു കാരണം കളിക്കാരാണ്. കുറച്ചു ദിവസങ്ങള്‍കൊണ്ടു വലിയ ധനം സമ്പാദിക്കാന്‍ അവസരമൊരുക്കുന്നതാണ് ഐപിഎല്‍. അതിനാല്‍ ആളുകള്‍ അതിനു പിന്നാലെ പോകുന്നു. അതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നവും ഉദിക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ മസിലും പിടിച്ച്, കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ബാറ്റും പന്തും ഞാനെടുക്കുന്നു, നിങ്ങളെ പിന്നെ കാണാം കേട്ടോ…, എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി