Ipl

സൂപ്പർ താരത്തെ ടീമിലെത്തിച്ച് മുംബൈ, വരുന്നത് ലീഗിൽ മുമ്പ് കഴിവ് തെളിയിച്ചിട്ടുള്ള താരം

ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച ബൗളര്‍മാരില്ലാതെ കഷ്ടപ്പെടുന്ന മുംബൈ ബൗളിംഗ് നിര ശക്തമാക്കാൻ ഒരുങ്ങുന്നു. മെഗാലേലത്തിൽ ആർക്കും വേണ്ടാതിരുന്ന സ്റ്റാർ ബൗളർ ധവാൽ കുൽക്കർണിയെ മുംബൈ ടീമിലെടുത്തു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ആരും ടീമിൽ എടുക്കാത്തതിനാൽ സ്റ്റാർ സ്പോർട്സ് കമന്ററി പാനലിൽ ആയിരുന്ന കുൽക്കർണിയോട് ടീമിൽ ചേരാൻ ആവശ്യപെട്ടിരിക്കുകയാണ് മുംബൈ.

എത്ര വലിയ സ്കോർ ഉണ്ടെങ്കിലും അത് പ്രതിരോധിക്കാൻ ബുംറക്ക് ഒരു സഹായി ഇല്ലെന്നായിരുന്നു മുംബൈയുടെ പ്രശ്നം. വിദേശ താരങ്ങൾ എല്ലാം പ്രഹരം ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ മുംബൈക്കാരനായ കുൽക്കർണിയുടെ സേവനം  സഹായമാകുമെന്നാണ് കരുതപ്പെടുന്നത്.

33കാരനായകുൽക്കർണി ഐപിഎല്ലില്‍ 92 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 86 വിക്കറ്റുകളും ലഭിച്ചു.മുംബൈ,രാജസ്ഥാൻ,പഴയ ഗുജറാത്ത് ലയൺസ്‌ ടീമുകളുടെയും ഭാഗം ആയിരുന്നു താരം മുമ്പ് . വേഗതയേറിയ ബൗളർ അല്ലെങ്കിലും ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവ് താരത്തിനുണ്ട്.

നാളെ നടക്കുന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരിൽ ഒരാളും പ്രധാന ശത്രുവുമായ ചെന്നൈ ആണ് എതിരാളി. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും സെമി സാധ്യതകൾ ഇല്ലെങ്കിലും മാനം രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ശ്രമിക്കുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ