ഓസ്ട്രേലിയയുടെ ആ നാണക്കേട് മാറ്റി മാക്‌സ്‌വെൽ; പക്ഷേ പണി കിട്ടിയത് മറ്റൊരാൾക്ക്

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ  ഏകദിന ലോകകപ്പ്  മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ഡേവിഡ് വാർണറിന്റെയും ഗംഭീര സെഞ്ച്വറികളിലൂടെ 399 എന്ന കൂറ്റൻ സ്കോറാണ് ഓസ്ട്രേലിയ നെതർലന്റ്സിനെതിരെ പടുത്തുയർത്തിയിരിക്കുന്നത്.

ആദ്യ ഇന്നിംങ്സ് അവസാനിക്കുമ്പോൾ നിരവധി റെക്കോർഡുകൾ കൂടിയാണ് അവിടെ പിറവിയെടുത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡ് കേവലം 40 പന്തുകളിലാണ് മാക്‌സ്‌വെൽ സൃഷ്ടിച്ചത്. മാത്രമല്ല ഏറ്റവും വേഗതയേറിയ നാലാമത്തെ ഏകദിന സെഞ്ച്വറി കൂടിയായിരുന്നു മാക്‌സ്‌വെല്ലിന്റെത്.

ഇതൊന്നും കൂടാതെ മറ്റൊരു റെക്കോർഡ് കൂടി ഇന്നത്തെ ആദ്യ ഇന്നിങ്സിൽ പിറവിയെടുത്തിരുന്നു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ റെക്കോർഡ് പങ്കിടുന്നത് നിലവിൽ രണ്ട് ഓസ്ട്രേലിയൻ ബൗളർമാരായിരുന്നു. മുൻ ഓസ്ട്രേലിയൻ താരം മിക്ക് ലെവിസും നിലവിൽ ടീമിലുള്ള ആദം സാമ്പയുംമാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ആ താരങ്ങൾ. പത്ത് ഓവറുകളിൽ രണ്ടു പേരും വഴങ്ങിയത് 113 റൺസായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം കാല കാലങ്ങളായി നാണക്കേടോടു കൂടി കൊണ്ടു നടക്കുന്ന ഒരു റെക്കോർഡ് ആയിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം.

ഇന്നത്തെ മത്സരത്തോട് കൂടി ആ നാണക്കേടും മാറ്റിയിരിക്കുകയാണ് ഓസ്ട്രേലിയ. അതിന് കാരണക്കാരൻ മാക്‌സ്‌വെൽ തന്നെയാണ്. മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടിലാണ് ബാസ് ഡീ ലീഡെ എന്ന ബൗളർ തകർന്നു തരിപ്പണമായാത്.

2 വിക്കറ്റ് നേടിയെങ്കിലും പത്ത് ഓവറിൽ 115 റൺസാണ് ഡീ ലീഡെ ഇന്നത്തെ മത്സരത്തിൽ വഴങ്ങിയത്. അതോടുകൂടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമെന്ന ആ റെക്കോർഡ് ഇനി നെതർലന്റ്സിന്റെ  ബാസ് ഡീ ലീഡെയ്ക്ക് സ്വന്തം.

Latest Stories

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി

അപകടത്തില്‍ പരിക്കേറ്റ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം: സംഭവത്തില്‍ യുവതിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പൊലീസ്

ഇറാന്‍- യുഎസ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു, വെടിനിര്‍ത്തല്‍ അവസാനിക്കും മുമ്പ് ചര്‍ച്ച നടത്താന്‍ നീക്കം; ഇറാനിലെ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്നലെ രാത്രി മുതല്‍ യുഎസ് ഉപരോധം

ചേട്ടൻ തൂക്കി; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി താരമായി സഞ്ജു സാംസൺ

ഇറാൻ ചർച്ചയ്ക്ക് വരുമോ എന്ന് അറിയില്ല, വന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല: ഡൊണാൾഡ് ട്രംപ്