MI VS RCB: ഇനി പറ്റില്ല ഈ പരിപാടി, സഹതാരങ്ങൾക്ക് അപായ സൂചന നൽകി ഹാർദിക്; മുംബൈ നായകന്റെ വാക്കുകൾ ആ താരങ്ങളോട്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന പോരിൽ മുംബൈ ഇന്ത്യൻസ് 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു . 20 ഓവറിൽ 222 റൺസ് പിന്തുടർന്ന മുംബൈ, 209/9 റൺസ് നേടി പോരാട്ടം അവസാനിപ്പിച്ചു. തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ആർ‌സി‌ബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും 20-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും താളം കണ്ടത്തിയതോടെ മത്സരം ബാംഗ്ലൂരിന് അനുകൂലമായി. എന്തായാലും സീസണിലെ നാലാമത്തെ തോൽവിക്ക് ശേഷം ഹാർദിക് തന്റെ ബോളർമാരെ കുറ്റപെടുത്തിയിരിക്കുകയാണ്.

“ഇതൊരു റൺ-വിരുന്നായിരുന്നു. വിക്കറ്റ് ബാറ്റിംഗിന് നല്ലതായിരുന്നു, പക്ഷേ ഞങ്ങൾ വീണ്ടും രണ്ട് ഹിറ്റുകൾക്ക്( 12 റൺസിന്) പരാജയപ്പെട്ടു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ബൗളർമാർക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അത് അവർക്ക് ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. ഞാൻ പരുഷമായി പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ വീണ്ടും 10-12 റൺസ് അധികമായി നൽകി,” ഹാർദിക് പറഞ്ഞു.

ട്രെന്റ് ബോൾട്ട് 57 റൺസ് വഴങ്ങി തന്റെ നാല് ഓവറിൽ നിന്ന് രണ്ട് വിക്കറ്റുകൾ നേടി. ഹാർദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 45 റൺസ് വിട്ടുകൊടുത്തു. മിച്ചൽ സാന്റ്നറും മോശം പ്രകടനം ആണ് നടത്തിയത്. താരം 40 റൺസ് നൽകി. നാമ ധീറിനെ ബാറ്റിങ്ങിന് വൈകി അയച്ചതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. “നമന്റെ റോൾ മുൻകൂട്ടി തീരുമാനിച്ചതാണ്. കഴിഞ്ഞ മത്സരത്തിൽ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല, അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്ബാ റ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി. ആർ‌സി‌ബിക്കെതിരായ മത്സരത്തിൽ രോഹിത് തിരിച്ചെത്തിയതോടെ, നമാൻ ലോവർ ഓർഡറിൽ എത്തി ” ഹാർദിക് കൂട്ടിച്ചേർത്തു.

ബാറ്റിംഗിലെ തിലകിന്റെ മികച്ച പ്രകടനത്തിന് പാണ്ഡ്യ അദ്ദേഹത്തെ പ്രശംസിച്ചു. “തിലക് ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പലരും പറഞ്ഞു എന്ന്എ നിക്കറിയാം. കഴിഞ്ഞ മത്സരത്തിന് ഒരു ദിവസം മുമ്പ് അദ്ദേഹത്തിന്റെ കൈയിൽ പരുക്കേറ്റ കാര്യം ആളുകൾക്ക് അറിയില്ലായിരുന്നു. അതാണ് അന്ന് അയാൾക്ക് പണിയായത് ”ഹർദിക് പറഞ്ഞു.

“ബാക്കിയുള്ള മത്സരങ്ങളിൽ താരങ്ങൾക്ക് എന്റെ സന്ദേശം വ്യക്തമാണ്. അവർ അവരുടെ പരമാവധി നൽകണം, ഞങ്ങൾ അവരെ പിന്തുണയ്ക്കും. മികച്ച ഫലങ്ങൾ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” നായകൻ പറഞ്ഞ് അവസാനിപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ