ആ താരത്തെ പലരും വിലകുറച്ച് കണ്ടു, പുച്ഛിച്ചവർക്ക് മുന്നിൽ അവൻ നെഞ്ചും വിരിച്ച് നിന്ന് ഇപ്പോൾ മാസ് കാണിച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ വമ്പൻ വിജയങ്ങളിലേക്കും ഐസിസി ട്രോഫി നേട്ടത്തിലേക്കും നയിച്ച രോഹിത് ശർമ്മയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്. രോഹിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 9 മാസത്തിനിടെ ഇന്ത്യ രണ്ട് ഐസിസി കിരീടങ്ങൾ നേടി. കഴിഞ്ഞ വർഷം ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യ അടുത്തിടെ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയും നേടി. എംഎസ് ധോണിക്ക് ശേഷം ഒന്നിലധികം ഐസിസി കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനായി രോഹിത് മാറി.

രോഹിത് നാളുകളായി കളിക്കുന്ന ഫിയർലസ് ക്രിക്കറ്റ് കളിക്കുന്നത് ഈ ചാമ്പ്യൻസ് ട്രോഫിയിലും തുടർന്നു. ഒരു ഓപ്പണറായി ടീമിനെ മനോഹരമായി നയിച്ച താരം ബാറ്റിംഗിൽ അത്ര ഒന്നും മികവിലേക്ക് എത്തിയില്ലെങ്കിലും ക്യാപ്റ്റൻസിയിൽ തിളങ്ങി. ഫൈനലിലേക്ക് വരുമ്പോൾ തന്റെ ബെറിംഗിനെ പുച്ഛിച്ചവർക്ക് മുന്നിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 83 പന്തിൽ നിന്ന് 76 റൺസ് നേടിയ വലംകൈയ്യൻ ബാറ്റ്സ്മാൻ.

എം.എസ്. ധോണിയുടെ കീഴിൽ കളിച്ച സെവാഗ് , തന്റെ ബൗളർമാരെ കൈകാര്യം ചെയ്യുന്നതിലും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടാത്ത കളിക്കാരുമായി ആശയവിനിമയം നടത്തുന്നതിലും രോഹിതിനെ പ്രശംസിച്ചു. “ഒരു ക്യാപ്റ്റനെന്ന നിലയിൽ നമ്മൾ അവനെ വിലകുറച്ച് കണ്ടു, പക്ഷേ രണ്ട് ഐസിസി ട്രോഫികൾക്ക് ശേഷം, എംഎസ് ധോണിക്ക് ശേഷം ഒന്നിലധികം ഐസിസി ടൂർണമെന്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം മാറി. തന്റെ ബൗളർമാരെ അദ്ദേഹം നന്നായി ഉപയോഗിച്ചു. വരുൺ ചക്രവർത്തിയുടെ തിരഞ്ഞെടുപ്പിനെ പലരും ചോദ്യം ചെയ്തതാണ് പക്ഷെ അവൻ നല്ല മികവ് കാണിച്ചു. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്,” സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.

രോഹിത്തിന് കീഴിൽ ഇന്ത്യ 2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. “ടീമിലും കളിക്കാരിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനാൽ അദ്ദേഹം സ്വയം ചിന്തിക്കുന്നില്ല. അവരെ കൂൾ ആക്കുന്നു. ഒരു കളിക്കാരന് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയാൽ, തനിക്ക് പ്രകടനം നടത്താൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം. എല്ലാവരെയും അദ്ദേഹം കൂടെ കൊണ്ടുപോകുന്നു. മികച്ച നേതാവാകണമെങ്കിൽ അത് ആവശ്യമാണ്, രോഹിത് അത് വിജയകരമായി ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക