'അവന്മാർ പിന്മാറട്ടെ, ഫൈനലിൽ ഞങ്ങളെ കൂടാതെ ഇന്ത്യയും കേറിയാൽ ബാക്കി അപ്പോൾ കാണിച്ച് കൊടുക്കാം'; പ്രതികരിച്ച് പാക് ടീം ഉടമ

ലെജൻഡ്‌സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിയത് ടൂർണമെന്റിന്റെ ഫോർമാറ്റിനെ ബാധിച്ചു. ജൂലൈ 21 ന് പാകിസ്ഥാനെതിരെ ഇന്ത്യ സീസണിലെ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു, എന്നാൽ ശിഖർ ധവാൻ, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, യുവരാജ് സിംഗ് എന്നിവർ ചിരവൈരികളായ ടീമുകൾക്കെതിരെ കളിക്കാൻ വിസമ്മതിച്ചതിനാൽ സംഘാടകർ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.

എന്നിരുന്നാലും, യോഗ്യത നേടിയാൽ നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും പരസ്പരം മത്സരിക്കേണ്ടിവരും. പാകിസ്ഥാൻ ചാമ്പ്യൻസ് ഉടമയായ കാമിൽ ഖാനോട് WCL 2025 ന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, കൂടുതൽ മാറ്റങ്ങളില്ലാതെ ടൂർണമെന്റ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ടീമുകളും അടുത്ത റൗണ്ടിലേക്ക് കടന്നാൽ ഒരു വഴി കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഫിക്‌സ്ചര്‍ അനുസരിച്ച് ബാക്കിയുള്ള എല്ലാ മത്സരങ്ങളും തുടരും. മാറ്റങ്ങളൊന്നുമില്ല. സെമിഫൈനലിനെയും ഫൈനലിനെയും സംബന്ധിച്ചിടത്തോളം, സെമിഫൈനലിൽ എത്തിയാൽ നാല് ടീമുകൾ ഉണ്ടാകും. അതിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ഞങ്ങൾ ഒഴിവാക്കും,” കാമിൽ ഖാൻ പറഞ്ഞു.

“ഞങ്ങൾ ഫൈനലിൽ എത്തിയാൽ, അപ്പോഴായിരിക്കും അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. ഈ മത്സരത്തിൽ രണ്ട് പോയിന്റുകൾ ഞങ്ങൾക്ക് നൽകും, നിയമങ്ങൾ അനുസരിച്ച് ഞങ്ങളാണ് ആ പോയിന്റുകൾ അർഹിക്കുന്നത്” കാമിൽ ഖാൻ കൂട്ടിച്ചേർത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി