'അവന്മാർ പിന്മാറട്ടെ, ഫൈനലിൽ ഞങ്ങളെ കൂടാതെ ഇന്ത്യയും കേറിയാൽ ബാക്കി അപ്പോൾ കാണിച്ച് കൊടുക്കാം'; പ്രതികരിച്ച് പാക് ടീം ഉടമ

ലെജൻഡ്‌സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിയത് ടൂർണമെന്റിന്റെ ഫോർമാറ്റിനെ ബാധിച്ചു. ജൂലൈ 21 ന് പാകിസ്ഥാനെതിരെ ഇന്ത്യ സീസണിലെ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു, എന്നാൽ ശിഖർ ധവാൻ, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, യുവരാജ് സിംഗ് എന്നിവർ ചിരവൈരികളായ ടീമുകൾക്കെതിരെ കളിക്കാൻ വിസമ്മതിച്ചതിനാൽ സംഘാടകർ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.

എന്നിരുന്നാലും, യോഗ്യത നേടിയാൽ നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും പരസ്പരം മത്സരിക്കേണ്ടിവരും. പാകിസ്ഥാൻ ചാമ്പ്യൻസ് ഉടമയായ കാമിൽ ഖാനോട് WCL 2025 ന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, കൂടുതൽ മാറ്റങ്ങളില്ലാതെ ടൂർണമെന്റ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ടീമുകളും അടുത്ത റൗണ്ടിലേക്ക് കടന്നാൽ ഒരു വഴി കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഫിക്‌സ്ചര്‍ അനുസരിച്ച് ബാക്കിയുള്ള എല്ലാ മത്സരങ്ങളും തുടരും. മാറ്റങ്ങളൊന്നുമില്ല. സെമിഫൈനലിനെയും ഫൈനലിനെയും സംബന്ധിച്ചിടത്തോളം, സെമിഫൈനലിൽ എത്തിയാൽ നാല് ടീമുകൾ ഉണ്ടാകും. അതിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ഞങ്ങൾ ഒഴിവാക്കും,” കാമിൽ ഖാൻ പറഞ്ഞു.

“ഞങ്ങൾ ഫൈനലിൽ എത്തിയാൽ, അപ്പോഴായിരിക്കും അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. ഈ മത്സരത്തിൽ രണ്ട് പോയിന്റുകൾ ഞങ്ങൾക്ക് നൽകും, നിയമങ്ങൾ അനുസരിച്ച് ഞങ്ങളാണ് ആ പോയിന്റുകൾ അർഹിക്കുന്നത്” കാമിൽ ഖാൻ കൂട്ടിച്ചേർത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്