KKR VS DC: അവനാണ് ഞങ്ങളുടെ ചാമ്പ്യന്‍ ബോളര്‍, അവനില്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവും, കൊല്‍ക്കത്ത താരത്തെ കുറിച്ച് അജിന്‍ക്യ രഹാനെ

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഐപിഎലില്‍ ഒടുവില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയത്തോടെ തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് അവര്‍. ആദ്യ ബാറ്റിങ്ങില്‍ 204 റണ്‍സെടുത്ത കെകെആര്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയെ 190 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി അങ്കരീഷ് രഘുവംശി(44), റിങ്കു സിങ് (36), നരെയ്ന്‍ (26), ഗുര്‍ബാസ് (26), രഹാനെ (26) തുടങ്ങിയവര്‍ കാര്യമായ സംഭാവനകള്‍ നല്‍കി.

ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകളാണ് നരെയ്ന്‍ ഇന്നലെ നേടിയത്. അതേസമയം തങ്ങളുടെ ചാമ്പ്യന്‍ ബോളര്‍ സുനില്‍ നരെയ്‌നാണെന്ന് തുറന്നുപറയുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. “സുനില്‍ നരെയ്ന്‍ ഈ ഫ്രാഞ്ചൈസിയുടെ ചാമ്പ്യന്‍ ബോളറാണ്. പല അവസരങ്ങിലും അവന്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നരെയ്‌നും വരുണും ഞങ്ങള്‍ക്കൊപ്പമുളളത് ടീമിന്റെ കരുത്തുകൂട്ടുന്നു.

ടീം ബുദ്ധിമുട്ടുന്ന സമയങ്ങളില്‍ ധൈര്യത്തോടെ എനിക്ക് അദ്ദേഹത്തെ പന്തേല്‍പ്പിക്കാം. പരിശീലന സെഷനില്‍ നേരത്തെ എത്തുന്നു. നെറ്റ്‌സില്‍ മണിക്കൂറുകളോളം പന്തെറിയുന്നു. ബാറ്റിങ് പരീശീലനവും നടത്തുന്നു. ബോളിങ്ങില്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നു. നെറ്റ്‌സില്‍ മികച്ച യോര്‍ക്കറുകള്‍ നരെയ്ന്‍ എറിയാറുണ്ട്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അദ്ദേഹം അതിശയകരമാണ്. ഈ സീസണില്‍ നരെയ്ന്‍ പന്തെറിയുമ്പോഴെല്ലാം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, രഹാനെ കൂട്ടിച്ചേര്‍ത്തു.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം